Pages

Monday, May 23, 2016

എല്ലാം ശരിയാകുമ്പോള്‍.....!!!!



ഇടതുപക്ഷത്തെ വിമര്‍ശിക്കാതെയിരിക്കരുത്..
കേരള നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു.. ഇടതുപക്ഷം 91 സീറ്റുമായി കേരളത്തിന്‍റെ അടുത്ത മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറായിരിക്കുന്നു.. സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായും അദ്ദേഹത്തിന്‍റെ കൂടെ പതിനെട്ടു മന്ത്രിമാരും ഈ സര്‍ക്കാരിന്‍റെ ഭാഗമായി വരുന്നു..
വിമര്‍ശനത്തിനു അതീതരല്ല ഇവരാരും, ആദ്യദിനം മുതല്‍ തന്നെ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയുന്നു.. യാതൊരു സംശയവും വേണ്ട, പ്രകടനപത്രികയില്‍ എഴുതി വെച്ചിരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ തന്നെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്...

അഴിമതിയെ പൂര്‍ണമായും തുടച്ചുനീക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുസ്ഥിരവികസനപ്രക്രിയയില്‍ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാനും, അവരുടെ ഉന്നമനവും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള വികസനമാണ് എല്‍ ഡി എഫ് മുന്നോട്ടു വെച്ചിട്ടുള്ളത്‌.. ആ കാഴ്ചപ്പാട് രൂപപ്പെട്ടത് ഒറ്റയടിക്കല്ല.. പഠനകോണ്‍ഗ്രസ്‌ നടത്തി ഓരോ വിഷയത്തിലും സമഗ്രപഠനത്തിന്‍റെ ഭാഗമായിട്ടാണ് നയരൂപീകരണത്തിലേക്ക് പോയത്..
ഓരോ കാലഘട്ടം അനുസരിച്ച് വരുന്ന ആവശ്യങ്ങള്‍ പലതാണ്.. ഇതാണ് പുതിയ വരുന്ന സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.. എത്രത്തോളം അത് സാധിച്ചെടുക്കാന്‍ കഴിയുമോ അത്രത്തോളം ജനവിശ്വാസം നേടാന്‍ കഴിയും..

കേരളം അഭിമുഖീകരിക്കുന്ന രൂക്ഷമായ കാര്‍ഷികപ്രതിസന്ധി തരണം ചെയുക എന്നുള്ളതും, വ്യാവസായിക ഉത്പാദന പ്രക്രിയയില്‍ വളര്‍ച്ച കൈവരിക്കാനും ശ്രമിക്കണം.. വീണ്ടും പൊതുമേഖലസ്ഥാപനങ്ങളെ ലാഭത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം.. കാലാനുസൃതമായി തൊഴില്‍മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ സംസ്കാരത്തില്‍ സ്വകാര്യമേഖലയിലും  അസംഘടിതമേഖലയിലും പരിഷ്കാരങ്ങള്‍ കൊണ്ട് വരാനും ശ്രമിക്കണം.. പി എസ് സി വഴി കൂടുതല്‍ യുവാകള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരം ഉറപ്പുവരുത്തണം.. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കാന്‍ ശ്രമിക്കണം..
കുറെയേറെ കാര്യങ്ങള്‍ ഈ സര്‍ക്കാരിനു ചെയ്തു തീര്‍ക്കാനുണ്ട്..അത് വളരെ പെട്ടെന്ന് തന്നെ തുടങ്ങണം..ഇവിടെയാണ് കേരളത്തിന്‍റെ സാമ്പത്തികസ്ഥിതി ചര്‍ച്ചക്ക് വെയ്ക്കേണ്ടത്.. ആദ്യം ഈ സര്‍ക്കാരിനു മുന്നിലുള്ളതും അത് തന്നെയാണ്.. ഈ സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയുടെ ധവളപത്രം ഇറക്കുന്നതോടൊപ്പം, കേരളത്തില്‍ നികുതി ചോര്‍ച്ച ഒഴിവാക്കി നികുതി കുറ്റമറ്റതാക്കാനും അത് പിരിച്ചെടുക്കാനും, കാര്യപ്രാപ്തമായ ഒരു ഭരണസംവിധാനം എത്രയും പെട്ടന്ന് പ്രവര്‍ത്തിച്ചു തുടങ്ങണം...

പ്രതീക്ഷകളിലാണ് ഒരു സമൂഹം എന്നും മാറ്റത്തിന് പുതിയൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത്.. ആ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു..

Monday, March 21, 2016

BEML not for sale

പറയാതിരിക്കാന്‍ വയ്യ
************************

പാലക്കാട് എം പി സഖാവ് എം ബി രാജേഷ് ഇന്നലെ BEML സ്വകാര്യവത്കരണവുമായി എഴുതിയ വിഷയത്തില്‍ വളരെ വ്യക്തമായി തന്നെ സൂചിപ്പിച്ച ചില കാര്യങ്ങള്‍ക്ക് വളരെ വലിയ സ്വീകാര്യതയാണ് സൈബര്‍ മേഖലയില്‍ ലഭിച്ചത്. അത് ബി ജെ പി എന്ന അഴിമതി പാര്‍ട്ടിയുടെ മുഖം പൂര്‍ണ്ണതോതില്‍ വരച്ച് കാട്ടുകയും ചെയ്തു. ബാംഗ്ലൂരിലെ ചില ''ഞാന്‍ സംഘപരിവാറുകാരനല്ല എങ്കിലും'' ടീമുകള്‍ +2 commerce കാര്‍ അത് കണ്ടാല്‍ തന്നെ മനസിലാകും നിങ്ങള്‍ക്കെന്താ രാജേഷേ മനസിലാകാതെ എന്ന ഊള പോസ്റ്റ് ഇട്ടുകണ്ടു. പിന്നെ അത്തരക്കാര്‍ പറഞ്ഞ ഒന്നുണ്ട്. ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കാന്‍ ഉള്ള നയമാണ് ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും എന്ന്. പച്ചയ്ക്ക് പറഞ്ഞാല്‍ ഞങ്ങള്‍ രാജ്യം വേണേല്‍ വില്‍ക്കും ചോദ്യം ചെയ്യരുതെന്ന്.. 

ചിലത് അത് കൊണ്ട് തന്നെ പറയാതിരിക്കാന്‍ തരമില്ല..

ആദ്യം തന്നെ +2 കോമേഴ്സ് കാര്‍ പഠിക്കുന്ന ചില കാര്യങ്ങള്‍ പറയട്ടെ.. BEML രൂപീകരിച്ച സമയത്ത് companies act 1956 പ്രകാരം public sector enterprise ആയിട്ടാണ്. കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖല സ്ഥാപനമായിരുന്നു. The companies act 2013 പ്രകാരമുള്ള നടപടികളിലാണ് ഇന്ന് ഈ കന്പനികളെല്ലാം മുന്നോട്ട് പോകുന്നത്. ഓരോ കന്പനിയും മുലധനം എന്നത് ഷെയറുകളിലാണ്. 1991ന് ശേഷം പല പൊതുമേഖല കന്പനികളും ഷെയറുകള്‍ പൊതു വിപണിയില്‍ ഇറക്കി. അപ്പോഴും സര്‍ക്കാര്‍ അധീനതയിലായിരുന്നു പൊതുമേഖല സ്ഥാപനങ്ങള്‍. അത് കൊണ്ട് തന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍ക്കാരായിരുന്നു. 

One share one vote എന്നതാണ് കന്പനികളുടെ വോട്ടിംഗ് ഘടന. സര്‍ക്കാരിന്റെ കയ്യില്‍ ഭൂരിപക്ഷം ഷെയര്‍ ഉള്ളതിനാല്‍ മറ്റ് സ്വകാര്യ കന്പനികളോ വ്യക്തികളോ തീരുമാനിച്ചാലും കന്പനിയുടെ നയങ്ങളെ തിരുത്താനാവില്ല. ഇവിടെ സര്‍ക്കാരിന്റെ പ്രസക്തി എന്താണെന്നല്ലേ.. അതിനാണ് പ്രാധാന്യവും. വളരെയധികം തൊഴിലാളികളുടെ അന്നദാതാവാണ് പൊതുമേഖല സ്ഥാപനങ്ങള്‍. അവരുടെ പ്രയത്നമാണ് പൊതുമേഖല സ്ഥാപനങ്ങളെ ജനകീയമാക്കിയിരുന്നത്. ഓരോ സ്ഥാപനവും ലാഭത്തിലേക്ക് നയിച്ചതിന്റെ ഭാഗമായി സര്‍ക്കാരിലേക്ക് dividend അടക്കുകയും ചെയ്യാറുണ്ട്. 

എന്ത് കൊണ്ട് disinvestment? 

കോണ്‍ഗ്രസ് പാര്‍ട്ടിയാണ് നവലിബറല്‍ നയസമീപനങ്ങളുടെ ഇന്ത്യയിലെ പ്രാരംഭപ്രവര്‍ത്തകരെങ്കിലും, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് തുലയ്ക്കാന്‍ വകുപ്പ് സൃഷ്ടിച്ചത് വാജ്പേയ് സര്‍ക്കാരാണ്. അതിനായി വകുപ്പും കാബിനറ്റ്  മന്ത്രിയും. 

ആദ്യ disinvestmentല്‍ നയമെന്തായിരുന്നു ? 

നവരത്നകന്പനികളായിട്ടുള്ള കന്പനി സര്‍ക്കാര്‍ അധിനതയില്‍ നിര്‍ത്തുക. അവയുടെ ഓഹരി ഭൂരിപക്ഷം സര്‍ക്കാരിന്റെ കയ്യില്‍ തന്നെ.. പൊതുമേഖല എണ്ണ പ്രകൃതിവാതക കന്പനികള്‍ ആണ് മിക്ക നവരത്ന കന്പനികള്‍. 

നവരത്ന കന്പനികള്‍ കഴിഞ്ഞാല്‍ ലാഭമുണ്ടാക്കുന്നവയും നഷ്ടത്തില്‍ പോകുന്നവയും. 

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നവീകരിച്ച് turnaround managementലൂടെ ലാഭത്തിലേക്ക് നയിച്ച് revive ചെയ്യാനായിരുന്നു disinvestment ആദ്യം കൊണ്ട് വന്നത്. 

ലാഭത്തില്‍ പോകുന്ന സ്ഥാപനങ്ങളെ അത് പോലെ മുന്നോട്ട് പോകാന്‍ അനുവദിക്കുക. ഇതായിരുന്നു അന്നത്തെ നയം. 

എന്താണ് ഇപ്പോഴത്തെ നയം. ??

വിറ്റ് തുലയ്ക്കാന്‍ പുതിയൊരു നയം കൊണ്ട് വന്നു. കാരണം ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ സാധിക്കില്ല. അതിന് തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നയം കൊണ്ട് വന്നു. 

എന്താണ് തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍.?? 

കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളിലെ 50 ശതമാനം വരെ വരുന്ന ഓഹരി strategic buyer എന്ന നിലയില്‍ ഒരാളെ കണ്ടെത്തി സ്ഥാപനത്തിന്റെ ചുമതല വരെ കൈമാറാന്‍ ഉള്ള സന്പ്രദായമാണ്. 

ഇതെങ്ങനെ നടപ്പിലാക്കാം ? 

ഓഹരി മൂല്യമൊന്നും എടുക്കില്ല. Discounted cash flow method പോലുള്ള മൂല്യനിര്‍ണ്ണയം നടത്തുന്ന NITI ആയോഗ് സ്ഥാപനങ്ങള്‍ക്ക് വിലയിട്ട് കച്ചവടത്തിന് വയ്ക്കുന്നു. ഇവിടെ വില്പനയ്ക്ക് വച്ചിരിക്കുന്നത് 26 ശതമാനം ഓഹരിയാണ്. അതിന്റെ മൂല്യം ആരംഭിക്കുന്നത് 518 കോടിയിലും. ഇവിടെ ലേലം വിളി വരുത്താം. 

എന്താണ് സംഭവിക്കുക. ? 

വാങ്ങാന്‍ വരുന്ന ഒരു strategic buyer. ആ സ്ഥാപനത്തിന് 26 ശതമാനം ഓഹരി ലഭ്യമാകും. മുന്നേ ഞാന്‍ പറഞ്ഞ കാര്യം. ഒരു ഓഹരി ഒരു വോട്ട്. ഇവര്‍ക്ക് പൊതുവിപണിയില്‍ ഉള്ള ഓഹരി വാങ്ങാന്‍ പാടില്ലെന്ന് ഇല്ല. ഇപ്പോള്‍ BEML ന്റെ 44 ശതമാനം ഓഹരി പൊതുവിപണിയില്‍ ഉണ്ട്. ഇവര്‍ക്കും സഹോദരസ്ഥാപനങ്ങളും വാങ്ങി കൈയില്‍ വച്ചിട്ടുണ്ടാവാം. FII അല്ലേല്‍ DII ഏതോക്കെയാണെന്ന് പരിശോധിക്കണം. പൊതുമേഖല സ്ഥാപനം സ്വകാര്യ മാനേജ്മെന്റിന് കീഴിലെത്തും. Strategic buyer ആയവര്‍ക്ക് ഈ സ്ഥാപനത്തിന്റെ ചുമതല കൂടി നല്‍കുന്നു എന്നുള്ളതാണ്. 

അങ്ങനെ സംഭവിച്ചാലെന്തുണ്ടാവും.? 

ഇവിടെ മറ്റ് ചിലത് കൂടി പറയണം. നീതി ആയോഗ് സംവിധാനത്തിനെതിരെ ബി എം എസ് മുന്നോട്ട് വന്നത് മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ്. നീതി ആയോഗ് പിരിച്ച് വിടണമെന്ന നിലയില്‍ കാര്യങ്ങള്‍ പോയി. അവര്‍ നീതി ആയോഗ് മുന്നോട്ട് വച്ച തൊഴില്‍ നയത്തെ എതിര്‍ത്ത് പറയുന്ന നിലപാടെടുത്തു. ഇത് മുന്നേയും ഇടതുപക്ഷവും തൊഴിലാളി പ്രസ്ഥാനങ്ങളും പൊതുവില്‍ മുന്നേ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. 

തൊഴിലാളികളുടെ സേവനവേതനവ്യവസ്ഥിതികളില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കപ്പെടും. സര്‍ക്കാര്‍ നല്‍കി വന്നിരുന്നത് ആനുകൂല്യങ്ങള്‍ തകര്‍ക്കാനായിട്ടാണ് നീതി ആയോഗ് നിര്‍മിച്ചത് തന്നെ. 

എന്ത് കൊണ്ട് BEML ? 

BEML മാത്രമല്ല Certification Engineers, Scooters India എന്നിവയും ഈ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ വരുന്നുണ്ട്.  ഇതില്‍ Scooters India നഷ്ടത്തിലാണ്. 

BEML എന്നത് ഏത് വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനമെന്ന് നോക്കിയാല്‍ ഈയിടയ്ക്ക് പ്രധാനമന്ത്രി സന്ദര്‍ശിച്ച രാജ്യങ്ങളും അവിടത്തെ ചിലരുമായി ഇന്ത്യയിലെ ചിലര്‍ നടത്തിയ ഒപ്പിടലുകളും കൂടി കണക്കിലെടുത്താല്‍ മനസിലാകും. BEML എന്നത് ഇന്ത്യ എന്ന പരമോന്നത രാജ്യത്തെ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ വരുന്നു എന്നുള്ളതാണ്. 

അതീവതന്ത്രപ്രധാന വകുപ്പുകളില്‍ സ്വകാര്യനിക്ഷേപവും ആ വഴിക്ക് വിദേശനിക്ഷേപവും എത്തിച്ച് നാടിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടന്പോഴും, സംഭവിക്കട്ടെ എന്നിട്ട് നോക്കാം എന്ന് പറയുന്നത് ഷണ്ഡത്തമാണ്. 

മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ചെയ്തികളെ നാടിനെ എതിര്‍ക്കേണ്ടത് തൊഴിലാളി വര്‍ഗത്തിന്റെ നിലപാടുകളോട് ഒത്തുചേര്‍ന്നാവണം. കേവലം ഓഹരി വിറ്റഴിക്കലിലൂടെ സ്വകാര്യ സ്ഥാപനം അതിന്റെ പ്രവര്‍ത്തനവും പ്രവര്‍ത്തനലാഭവും എടുക്കുക എന്നതല്ല മറിച്ച് തന്ത്രപ്രധാന മേഖലയായ പ്രതിരോധ വകുപ്പിലെ ഈ കച്ചവടം സ്വകാര്യമൂലധന ശക്തികള്‍ക്ക് വിറ്റ് തുലച്ച് നാട്ടില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ പടര്‍ത്തുകയാണ് ലക്ഷ്യമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. 

ബി ജെ പി പ്രകടനപത്രികയില്‍ ഓഹരി വിറ്റഴിക്കലിനെ കുറിച്ച് പറയുന്നു പോലുമില്ലെന്നത് മറ്റൊരു വസ്തുത.. ലാഭത്തിലുള്ള വി എസ് എന്‍ എല്‍ വിറ്റത് മുന്‍ ബി ജെ പി സര്‍ക്കാരായിരുന്നു. അന്ന് പോലും ലാഭമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റത് ബി ജെ പിയാണ്. 

ഇവിടെ സഖാവ് എം ബി രാജേഷ് മുന്നോട്ട് വച്ചിരിക്കുന്നതില്‍ കൂടുതല്‍ അഴിമതി ഉണ്ടാവാനിടയുണ്ട്. പ്രധാനമന്ത്രിയുടെ യാത്രകളില്‍ ഇന്ത്യയിലെ സ്വകാര്യമൂലധന ശക്തികളുടെ കരാറുകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാവണം. രാജ്യത്തെ വില്‍പനയ്ക്ക് വച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും നിലപാടുകളെ തൊഴിലാളി വര്‍ഗവും പൊതുജനവും ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. 

Mr. Primeminister, India is not for sale. 



Monday, February 22, 2016

രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് തരുമോ ഏമാന്മാരെ....

ശരിക്കും മോഡി പാകിസ്ഥാനില്‍ പോയോ..

നവാസ് ഷരീഫിനെ കണ്ടായിരുന്നോ....

പട്ടാളത്തെയും നാടിനെ കാക്കുന്ന ജവാന്മാരെയും ഊളന്മാര്‍ ആക്കി അല്ലെ "സാര്‍" പിറന്നാള്‍ ആശംസിക്കാന്‍ പറന്നത്ത്...

അന്ന് ഈ രാജ്യസ്നേഹം പടിക്ക് പുറത്ത് ആയിരുന്നോ ഇപ്പോള്‍ സര്‍ട്ടിഫിക്കെറ്റ് നല്‍ക്കുന്ന ഏമാന്മാര്‍...

ഹാഫിസ് സയിദ്ന്‍റെ പേരിലെ ട്വീറ്റ് വ്യാജം.... (1)

കന്നയ്യകുമാറിന് എതിരെയുള്ള വീഡിയോ വ്യാജം (2)

വീഡിയോ എടുത്ത മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് പാകിസ്ഥാന്‍ സിന്ദാബാദ് പോല്ലുള്ള മുദ്രാവാക്യം മുഴങ്ങിയില്ല.. അത് കൂട്ടിചേര്‍ത്ത്... (3)

പിന്നെ രാഹുല്‍ ഈശ്വര്‍നെ പോലുള്ള സുഹൃത്തുക്കള്‍ പുലമ്പുന്ന രാജ്യസ്നേഹം അവരും ഞങ്ങളും എന്ന രീതിയില്‍ മാത്രമാണ്..
ഈശ്വര്‍ അടക്കമുള്ള സംഘപരിവാര്‍സഹയാത്രികര്‍ പറയുന്നത് കേട്ടു രാജ്യം കാക്കുന്ന സൈനികരെ ആക്ഷേപിക്കുന്നു ഇടതു പക്ഷം എന്ന്.... ആ സ്നേഹിതനോട് ഒരു കാര്യം പറയട്ടെ.. പണ്ട് കാര്‍ഗില്‍യുദ്ധത്തില്‍ ശവപ്പെട്ടികുംഭകോണം നടത്തിയത് എന്‍ ഡി എ സര്‍ക്കാര്‍ കാലഘട്ടത്തില്‍ ആണ്..

പിന്നെ ഉളുപ്പ് ഇല്ലാത്ത ചില കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ ഉണ്ട്.. നട്ടെല്ല് വേണം അല്ലാതെ ഉമ്മന്‍ന്‍റെ വാഴപ്പിണ്ടി ഇടക്ക് വാങ്ങി വെച്ച് നടക്കരുത്...

സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ അജണ്ടക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഇടതു പക്ഷ ശക്തികള്‍ തയ്യാറല്ല.. നാളെ മുതല്‍ രണ്ടു ദിവസം ഇടത്പക്ഷ ശക്തികള്‍ തിന്മയുടെ പ്രതീകമായ ബി ജെ പിയെ നയിക്കുന്ന ആര്‍ എസ് എസ്ന്‍റെ അജണ്ടക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു...

ഇങ്ക്വിലാബ് സിന്ദാബാദ്...
ഇടതുപക്ഷം സിന്ദാബാദ്....

വര്‍ഗീയ അജണ്ട തകരട്ടെ....
മനുഷ്യത്വം പുലരട്ടെ....

കപടരാജ്യസ്നേഹികള്‍ തുലയട്ടെ.....
ജനാതിപത്യം പുലരട്ടെ.....

Monday, February 8, 2016

തള്ളുന്ന മോഡിക്ക് വിഴുങ്ങികളായ മണ്ടന്മ്മാര്‍.... അവര്‍ സംഘപരിവാറുകാര്‍...

ബി ജെ പി സംഘപരിവാര്‍ സുഹൃത്തുക്കളോട് കുറച്ചു കാര്യം പറയാനുണ്ട്..
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്.. അതിനെയാണ് ഫെഡറല്‍ സംവിധാനം എന്നത് കൊണ്ട് ഉദേശിക്കുന്നത്..

നികുതി വരുമാനം എന്താണെന്ന് അറിയുമോ സംഘപരിവാര്‍ സുഹൃത്തുകളെ.. ഇവിടെ നിന്ന് വാങ്ങുന്ന ഓരോ കാര്യത്തിനും കേരളസര്‍ക്കാര്‍ നികുതി പിരിക്കുന്നു.. അത് എന്നിട്ട് കേന്ദ്രത്തിനു കൊടുക്കുന്നു..

നിങ്ങള്‍ പറയുന്നത് കേന്ദ്രം എന്തോ വലിയ കാര്യം ചെയുന്നു എന്നാണു.. പ്രിയ മണ്ടന്മ്മരായ സംഘപരിവാറുകാരെ, ഇവിടെന്നു നികുതി കേന്ദ്രത്തില്‍ അടക്കാതെ ഈ പണം ഇവിടെ ഖജനാവില്‍ സൂക്ഷിച്ചാല്‍ കേന്ദ്രത്തില്‍ നേരെ ചൊവ്വെ പണം അടക്കുന്ന സംസ്ഥാനത്തില്‍ നിന്ന് ഒരു വരുമാനവും കിട്ടില്ല... അങ്ങനെ അടക്കുന്ന പണത്തിന്റെ 30 % എന്നത് കൂട്ടി എന്ന് മാത്രമെയുള്ളൂ... അതും ഇവിടത്തെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച്..

ദയവു ചെയ്തു വിടുവായത്തരം പറയാന്‍ ആണേല്‍ നിങ്ങളുടെ കമ്മിറ്റികളില്‍ പറയുക.. പൊതുജനം എല്ലാരും നിങ്ങള്‍ പറയുന്ന മണ്ടത്തരം സത്യമാണെന്ന് വിശ്വസിക്കില്ല..

രണ്ടു ഇന്നത്തെ ഒരു വാര്‍ത്തയുണ്ട്.. ഇന്ത്യ വന്‍കുതിപ്പില്‍.. കണക്കിലെ കളികള്‍ എന്നുള്ളത് ഏതൊരാള്‍ക്കും മനസിലാവും.. ചില കണക്കുകള്‍ തുറന്നു കാട്ടണം..

ഒന്ന് കഴിഞ്ഞ പതിമൂന്നു മാസമായി രാജ്യത്ത് മാസാമാസം കയറ്റുമതി കുറഞ്ഞു വരുന്നു. അത് വഴിയുള്ള വരുമാനവും..

രണ്ടു..... രൂപയുടെ മൂല്യം ഒരു ഡോളറിനു 67നു മുകളില്‍....

മൂന്നു.... രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞതിനു ആനുപാതികമായി കുറയ്ക്കാതെ വിലകയറ്റം മുകളില്‍ തന്നെ നിര്‍ത്താന്‍ ആവശ്യത്തിനുഎക്സൈസ് നികുതി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വരുമാനം സ്വയം വര്‍ധിപ്പിക്കുന്നു.. ജനം പൊറുതി മുട്ടുന്നു..


നാല്.. രാജ്യത്തു സമയാസമയത്ത് വിവരക്കേട് വിളമ്പുന്ന ചില മഹാന്മ്മാരെ കാരണം രാജ്യത്തേക്ക് യഥാര്‍ത്ഥത്തില്‍ ഒരു വിദേശനിക്ഷേപവും വരുന്നില്ല..

അഞ്ചു.... നാട്ടില്‍ വരുന്ന പൊങ്ങച്ചക്കരായ ചിലരുടെ സ്വഭാവം കാണിക്കുന്ന ഒരു പ്രധാനമന്ത്രി അത് മാത്രമായി മോഡി മാറി.. അത്രേയുള്ളൂ..

Wednesday, January 27, 2016

സൗരോര്‍ജപദ്ധതിയെയും ആ വ്യവസായത്തെയും നശിപിച്ച സര്‍ക്കാര്‍

രാജ്യം ഉറ്റുനോക്കുന്ന സ്വപ്നപദ്ധതികളില്‍ ഒന്നാണ് സൗരോര്‍ജപദ്ധതി.. സൂര്യതാപത്താല്‍ വൈദ്യുതി ഉല്പാദനം നടത്തി നിങ്ങളുടെ ഭവനവും തൊഴിലിടവും സ്വന്തമായി തന്നെ വൈദ്യുതിയുല്പാദനം നടത്തുക എന്ന പരിപാടി ആയിരുന്നു.. ചിലവേറിയ ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടായിരുന്നു..

ഈ പദ്ധതിയാണ് കേരളത്തില്‍ നശോന്മകമായി ഈ ഇരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആദ്യം ശ്രമം നടത്തിയത്.  പദ്ധതി കേന്ദ്രത്തില്‍ നടപ്പിലായപ്പോള്‍ കേരളത്തിലെ ചില പ്രമുഖരുടെ മക്കള്‍ ചേര്‍ന്ന് ഇവിടെ ഒരു സ്ഥാപനം തുടങ്ങാനും അതിനു ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ഒരു പ്രമുഖസൗരോര്‍ജസ്ഥാപനവുമായി ബന്ധപ്പെട്ടു അവരുടെ ഭാഗമാകാന്‍ ശ്രമം നടത്തി പരാജയപ്പെട്ടു.. എന്നാല്‍ ഹൈദരാബാദ് ആസ്ഥാനമായ സുരാന വെഞ്ചുവേര്‍സ്എന്ന സ്ഥാപനവുമായി അവര്‍ക്ക് ഏജന്‍സി ലഭിച്ചു..

അവര്‍ ടീം സോളാര്‍ എന്ന സ്ഥാപനം രൂപീകരിച്ചു. അതിനു മുന്‍ തട്ടിപ്പ് കേസ് പ്രതികള്‍ ആയ സരിതയും ആര്‍ കെ നായരും കൂടി ചേര്‍ന്ന് ടീം സോളാര്‍ സ്വിസ് സോളാര്‍ എന്നിവ തുടങ്ങി..  കേന്ദ്രത്തില്‍ ടൂ ജിയും കല്കരിയും അഴിമതിയായി അരങ്ങു തകര്‍ക്കുന്ന സമയം.. അത് കൊണ്ട് തന്നെ ജെഎന്‍എന്‍ആര്‍എംപദ്ധതിഫൂള്‍പ്രൂഫ്‌ആകണംഎന്ന്അവര്‍ക്ക് താത്പര്യംഉണ്ടായിരുന്നു..എന്നാല്‍അതിനകത്തും പറ്റുമെങ്കില്‍കയ്യിടാന്‍ ഈപറയുന്നസ്ഥാപനം ശ്രമിച്ചുഎന്ന് വേണേല്‍കാണാം..അതിനായി ചിലരെ അന്ന്എംപി ആയിരുന്നഊര്‍ജ വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന വ്യക്തിയുമായി  (സഹമന്ത്രി) യുമായി  എം  എന്‍  ആര്‍ ഈ വകുപ്പ് ചുമതല  ഉണ്ടായിരുന്ന  വകുപ്പ് മന്ത്രിയുമായി  കൂടികാഴ്ച  ഒരുക്കിയതും.. 

എന്നാല്‍  കാഴ്ച നടത്തിയത് മാത്രം മിച്ചം പദ്ധതി ഒരു തരത്തിലും പ്രതിപക്ഷത്തിനെ കൊണ്ട് ചീത്ത പറയിപ്പിക്കാന്‍ ഇനിയും കഴിയുമായിരുന്നില്ലാത്ത അന്നത്തെ പ്രധാനമന്ത്രിക്ക് ഈ പദ്ധതി കര്‍ശനനിര്‍ദേശത്തോടെ തന്നെ നടപ്പിലാക്കണം എന്ന് ശഠിച്ചു.. 

2013 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള ഈ വിഭാഗത്തില്‍ ഉള്ള ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ അറിഞ്ഞത് കേരളത്തിലെ പദ്ധതി എന്ന് പറയുന്നത് 10000 പുരപുറ പദ്ധതിക്ക് വേണ്ടി മാത്രമെ സബ്സിഡി ഉള്ളുവെന്നും, അതല്ലാതെ മറ്റൊരു പദ്ധതിക്കും വേണ്ടി അപേക്ഷ കൊടുത്തിട്ട് കാര്യമില്ല.. അതിനി ചാനല്‍ പാട്ട്നര്‍ ആയാലും സ്റ്റേറ്റ് നോടല്‍ ഏജന്‍സി ആയാലും എന്നതാണ്.. അതിനു കാരണം അതിനു മുന്നെ അവിടെ നിന്ന് നല്‍കിയ ഫണ്ട് നമ്മുടെ സംസ്ഥാനത്തിന് അത്രക്ക് ഉണ്ടായിരുന്നു.. ഗൌരവമായ ഈ വിഷയം ആണ് ആദ്യം പരിശോധിക്കേണ്ടത്.. അതെവിടെ പോയി, എവിടെയൊക്കെ വിനിയോഗിച്ചു.. അനെര്‍ട്ട് ഫണ്ട് എന്നത് ആരേലും വെറുതെ ഉണ്ടാക്കുന്ന ഫണ്ട് അല്ല. കേരള സര്‍ക്കാര്‍ കൊടുക്കുന്ന ഫണ്ട് ആണ് അനെര്‍ട്ട് എന്ന സ്ഥാപനത്തിന്.. ഈ 10000 പുരപ്പുറ പദ്ധതിക്ക് മുന്നെ ആരാണ് ഈ ഫണ്ട് എവിടെയൊക്കെ വിനിയോഗിച്ചത് ഏതൊക്കെ കമ്പനിക്ക് നല്‍ക്കി..

കേരളസര്‍ക്കാര്‍ന്‍റെ അനെര്‍ട്ട്നു കീഴില്‍ ഏതൊക്കെ പദ്ധതിക്ക് എത്രയൊക്കെ തുക ലഭ്യം ആയി എന്നത് നോക്കിയാല്‍ കാണാം.. അവയില്‍ ഒന്നില്‍ പോലും ഈ പറയുന്ന ടീം സോളാര്‍ ഇല്ല. പക്ഷെ ടീം സോളാര്‍ അനെര്‍ട്ട് സബ്സിഡി ലഭിച്ചിട്ടുണ്ട്.. അതെങ്ങനെ.. അതാണ്‌ കണ്ടെത്തേണ്ടത്..

ഈ പറയുന്ന സുരാന എന്ന കമ്പനിയെ ആദ്യ പാദത്തില്‍ തന്നെ എം എന്‍ ആര്‍ ഇ പുറത്താക്കി.. ചാനല്‍ പാട്ട്നറില്‍ നിന്നും അങ്ങനെ സ്വാഭാവികമായി ടീം സോളാര്‍ കളത്തിനു പുറത്തായി.. എന്നാല്‍ കേന്ദ്രം മറ്റൊരു അവസരം ഓരോ സംസ്ഥാനത്തിനും നല്‍കി.. അവരവര്‍ക്ക് സോളാര്‍ നയം രൂപീകരിക്കാം.. അത് പ്രകാരം ആദ്യം നയം രൂപീകരിച്ചത് താനാണ് എന്നാണു സരിത പറയുന്നത്.. അത് അംഗീകരിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം.. എന്നാല്‍ സരിതയുടെ തട്ടിപ്പ് അതിനു മുന്നെ പുറത്തായപ്പോള്‍ നിക്കക്കള്ളിയില്ലാതായത് കേരളസര്‍ക്കാര്‍ ആണ്.... എനിക്കറിയാന്‍ ഉള്ളത് കേരളത്തില്‍ സോളാര്‍ നയത്തിന് വേണ്ടി കണ്സല്‍ടെന്‍സി വിളിക്കാന്‍ ഉള്ള ശ്രമം എമെര്‍ജിംഗ് കേരളം വഴി നേടിയെടുക്കാന്‍ ടീം സോളാറിന് വഴി തെളിച്ചത് വ്യവസായവകുപ്പാണോ അതോ മുഖ്യന്‍ ആണോ..

കൊറിയന്‍ കമ്പനി കൊല്ലം പള്ളിമുക്കില്‍ ഉള്ള മീറ്റര്‍ കമ്പനി സ്ഥലത്ത്  നിന്ന് പിന്നോട്ട് പോയത് പരിശോധിക്കാന്‍ ശ്രമിച്ചാല്‍ അതിനു കാരണം എന്തെന്ന് അറിയാം.. അവര്‍ വഴിയാണ് ടീം സോളാര്‍ കണ്സല്‍ടെന്‍സിക്ക് ശ്രമിച്ചത്‌ എന്നത് സുവ്യക്തം..

ഇവിടെ ഈ അഴിമതി വഴി നടന്നിരിക്കുന്നത് എന്താണ്.. എത്രത്തോളം കമ്പനിയാണ് ഇന്ന് അടച്ചു പൂട്ടിയിരിക്കുന്നത്.. ആ വ്യവസായത്തെ അടച്ചാക്ഷേപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത് ആരാണ്.. സോളാര്‍ എന്നാല്‍ എന്തോ അഴിമതി ആണെന്ന തരത്തില്‍ വിലയിരുതുന്ന സമൂഹം വളര്‍ത്തിയത്‌ ആരാണ്.. എത്രയോ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയത്, ഒരു വിപണി നശിപിച്ചത് ആരാണ്.. സോളാര്‍ എന്നാല്‍ പെണ്ണ്ക്കേസ് എന്നാക്കി തീര്‍ത്തു ഒരു വ്യവസായത്തെ മൂചൂട് നശിപിച്ച യു ഡി എഫ് സര്‍ക്കാര്‍ ഒരു നിമിഷം പോലും തുടരാന്‍ യോഗ്യരല്ല..

ഇപ്പോള്‍ എന്താണ് സരിത മൊഴികള്‍ ഇത് വരെ പറഞ്ഞത് മാറ്റി പറഞ്ഞത് എന്ന് ആലോചിച്ചാല്‍ എന്‍റെ ഉള്ളില്‍ ഉള്ള ചില സംശയങ്ങള്‍ അതില്‍ ഒരു ശതമാനം പോലും ഉറപ്പില്ല.. അത് ഇതാണ്..

കാരണം : സരിത എന്ന വ്യക്തിക്ക് വ്യക്തമായി ഒരു കാര്യം ഉറപ്പായി.. ഇനി വരുന്ന സര്‍ക്കാര്‍ യു ഡി എഫ്ന്‍റെ ആകില്ല.. അത് കൊണ്ട് തന്നെ ഇവരില്‍ നിന്ന് കൊടുത്ത പണം തിരികെ കിട്ടില്ല. (പണം കൊടുത്തു അത് തിരികെ പൂര്‍ണമായി കിട്ടണം അതോടൊപ്പം വേറെ പല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മെയില്‍). അതിനുള്ള മാര്‍ഗം ആയിരുന്ന ഒരു കറവപശു മറ്റൊരു കേസില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിട്ടുണ്ട്‌.. അത് നിഷാം..  ആ സ്ഥലം അടഞ്ഞു പോയി ഇനി അതും കിട്ടില്ല. അത് കൊണ്ട് തന്നെ ഇനി ഇവരെ സഹായിച്ചിട്ടു കാര്യമില്ല താന്‍ മാത്രം അകത്തു പോകും. ഇപ്പോഴും തനിക്കെതിരെ ഉള്ള കേസ് എടുത്തിരിക്കുന്നത് Sec 420 പ്രകാരം മാത്രമാണ്.. പണം തിരികെ കൊടുത്താല്‍ തീരുന്ന കേസ്..

ഒന്നേ പറയാനുള്ളൂ.., കേരളക്കര കണ്ട ഏറ്റവും നാറിയ വെറും തോന്ന്യാസിയായ ഒരു പന്നനാണ് ഉമ്മന്‍ചാണ്ടി.. ഉമ്മനും കൂട്ടരും ഈ നാടിനെ ഒറ്റുകൊടുത്തവരാണ്.. ഇനി ഈ നാട് ഭരിക്കാന്‍ യോഗ്യരല്ല ഈ എരപ്പകള്‍..

Tuesday, January 12, 2016

അനാചാരങ്ങള്‍ അടിചേല്‍പ്പിച്ചത് ആര്...???

നേരിട്ട് കാര്യത്തിലേക്ക്....

കഴിഞ്ഞ രണ്ടു ദിവസമായി സുപ്രീംകോടതി ചില നിരീക്ഷണങ്ങള്‍ നടത്തുന്നു.. ശബരിമലയില്‍ സ്ത്രീപ്രവേശനം ആയി ബന്ധപ്പെട്ടും തമിഴ്നാട്ടിലെ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടും...

ജല്ലിക്കെട്ടുമായി ബന്ധപെട്ടു സുപ്രീംകോടതി പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇതുപോലുള്ളത് എങ്ങനെ അംഗീകരിക്കാന്‍ ആകും എന്നാണു.. കേന്ദ്രപാരിസ്ഥിതികവകുപ്പ് നല്‍കിയ ജല്ലിക്കെട്ട് നടത്താനുള്ള അനുമതി സ്റ്റേ ചെയുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്..

രണ്ടാമത് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.. അതെന്താകും എന്നത് മുന്‍കൂട്ടി പറയാന്‍ സാധിക്കും. അതിലേക്ക് പോകാന്‍ തത്കാലം ശ്രമിക്കുന്നില്ല..

ഇവിടെ നല്ലൊരു ചര്‍ച്ചക്ക് ആണ് വഴിയൊരുങ്ങിയിരിക്കുന്നത്.. ശബരിമല എന്നത് മാത്രമല്ല.. ഹിന്ദു സംസ്കാരത്തില്‍ ആയാലും ഇസ്ലാമില്‍ ആയാലും ക്രിസ്തീയവിശ്വാസത്തില്‍ ആയാലും ആര്‍ത്തവകാലത്തെ സ്ത്രീയെ മാറ്റിനിര്‍ത്തുവാന്‍ ആണ് ശ്രമിക്കുന്നത്.. ഇത് സംബന്ധിച്ച് ഒരു ചെറിയ പഠനത്തിനു എന്തായാലും ചാനല്‍ ചര്‍ച്ച നടത്തിയ അവതാരകര്‍ ഉപയോഗിച്ച വാക്ക്.. സ്ത്രീയുടെ അശുദ്ധിയെ "ആ കാലഘട്ടത്തില്‍" കുറിച്ച് പഠിക്കാന്‍ സ്വയം അവസരം ഒരുക്കി.. എന്തായാലും അതിനു അവസരം ഉണ്ടായി..

ആദ്യം എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ഒരു സംശയം ഈ കാലഘട്ടത്തില്‍ അശുദ്ധിയുടേത് എന്നതിനെ സ്ഥാപിക്കാന്‍ എന്തേലും സാങ്കേതികമായ ഏതേലും ഘടകം ഉണ്ടോ എന്നത് ആയിരുന്നു.. എന്നാല്‍ സങ്കടകരമായ വസ്തുത പുരാതന കാലഘട്ടത്തെ അടക്കം എടുത്തു പിടിച്ചു പറയുന്നവര്‍ക്ക് ഇതിന്റെ വസ്തുതകള്‍ക്ക് പറയാനായി ഒരു പുരാതനപുസ്തകമോ ഒരു വേദമോ ഇല്ല..

എന്നാല്‍ ചിലര്‍ പടച്ചു വിട്ട മാമൂലുകള്‍ പില്‍ക്കാലത്ത് വിശ്വാസത്തില്‍ കൊണ്ട് വരികയും അതിനു വേണ്ടി ദൈവഭയവും സൃഷ്ടിക്കപ്പെട്ടു എന്ന് കാണാം.. അതിന്റെ ഉത്ഭവം ക്രിസ്ത്യന്‍ വിശ്വാസവുമായി ബന്ധപ്പെട്ടു ആണ് തുടക്കം.


ആരാധനയെ ദൈവഭയത്തില്‍ നിര്‍ത്തി സ്ത്രീസമൂഹത്തെ മതത്തോടു ബന്ധിപ്പിക്കുമ്പോള്‍ അവര്‍ അതില്‍ നിന്ന് അകന്നു പോകുന്നില്ല.. ഇവിടെയാണ് മതമെന്ന മദം അതിന്‍റെ തീവ്രസ്വഭാവം കാണിക്കുന്നത്.. പലരും പറയുന്ന വിശ്വാസത്തിലും സംസ്കാരത്തിലും എന്നാല്‍ സ്ത്രീയെ അബലയക്കാന്‍ ശ്രമിക്കുന്ന വെറും ശാസ്ത്രീയവസ്തുതയില്ലാത്ത വെറും ഭയപ്പാടു മാത്രമാണ് ഈ ആര്‍ത്തവകാലഘട്ടത്തില്‍ സ്ത്രീകളെ അശുദ്ധരാക്കുന്നത്..

ഇന്ത്യയില്‍ നിലനിന്നിരുന്ന ബുദ്ധമതത്തില്‍ ആദ്യഘട്ടത്തില്‍ ദൈവീകസിദ്ധിയായി കണ്ടിരുന്നത്‌ ഹിന്ദു മതത്തിന്‍റെ മതില്‍കെട്ടിന്നുള്ളില്‍ ബുദ്ധമതം വന്നപ്പോള്‍ അവയില്‍ മാറ്റം ഉണ്ടായി.. ഇതാണ് ചരിത്രം പറയുന്നത്.. മാമൂലുകള്‍ സൃഷ്ടിക്കപ്പെട്ട ഹിന്ദുമതം അത് കൊണ്ട് തന്നെ സംശയത്തിന്‍റെ നിഴലില്‍ ആകുന്നു..

ഇവിടെയാണ് സിഖ് ഗുരു ഗുരുനാനാക്ക് നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയം ആകുന്നത്.. അത് പറയുന്നത് ഇങ്ങനെ.. In Sikhism, the menstrual cycle is not considered a pollutant. Certainly, it can have a physical and physiological effect on the woman. Nonetheless, this is not considered a hindrance to her wanting to pray or accomplish her religious duties fully. The Guru makes it very clear that the menstrual cycle is a God given process. The blood of a woman is required for the creation of any human being. ‘By coming together of mother and father are we created, By union of the mother's blood and the father's semen is the body made. To the Lord is the creature devoted, when hanging head downwards in the womb; He whom he contemplates, for him provides.’ (Guru Granth Sahib Ji, p. 1013).

The requirement of the Mothers’ blood is fundamental for life. Thus, the menstrual cycle is certainly an essential and God given biological process. In other faiths blood is considered a pollutant. However, the Guru rejects such superstitious ideas. Those who are impure from within are the truly impure ones. ‘Should cloth be reckoned impure if blood-stained, How may minds of such be deemed pure, As blood of mankind suck? Says Nanak: With a pure heart and tongue God's Name you utter: All else is worldly show, and false deeds.’ (Guru Granth Sahib Ji, pg. 140).

ഭയം അത് മാത്രമാണ് പലര്‍ക്കും ഇന്ന് മതം.. കാലോചിതമായ മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കാന്‍ ശ്രമിക്കണം.... വിശ്വാസങ്ങളെ, മാറിയ സാഹചര്യങ്ങളില്‍, എങ്ങനെ ആയിരിക്കണം എന്നത് ചിന്തിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം..



നല്ല ചര്‍ച്ചകള്‍ ഉണ്ടാവട്ടെ..