Pages

Thursday, March 19, 2015

നോക്കുകുത്തിയാകുന്ന നിര്‍ഭയ.. സ്ത്രീസുരക്ഷക്ക് ഇനിയും കാലമേറെ..

ഒബാമ വന്നപ്പോള്‍ വെച്ച ആ ക്യാമറയൊക്കെ അവിടെ തന്നെയുണ്ടോ.. !!!

രാജ്യതലസ്ഥാനത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല.. ഇവിടെ അറിഞ്ഞു കൊണ്ട് തന്നെയാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നു വരുന്നത്. പ്രതിരോധിക്കേണ്ടവരാക്കട്ടെ വാഗ്ദാനമഴയില്‍ ജനത്തെ വലയ്ക്കുന്നു...

സ്ത്രീയെ സുരക്ഷിതയാക്കണ്ടെ... വേണം എന്ന് തന്നെ ഏവരും അഭിപ്രയപ്പെടും.. എന്നാല്‍ ഉത്തരഇന്ത്യയില്‍ സ്ഥിതി വ്യത്യാസമാണ്.. അവിടെ സ്ത്രീകളെ വിദ്യാഭ്യാസം കൊടുക്കാന്‍ തന്നെ അനുവദിക്കുന്നത് ഏറെ വിരളമാണ്.. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പഠനത്തിനു വരുന്നത്. അത് തന്നെ വിരളമാണ്..കാലം മാറിയത് അനുസരിച്ച് അതിന്റേതായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. അത് നിഷേധിക്കാതെ വയ്യ...

സ്ത്രീകള്‍ അടുക്കളയില്‍ ഇരിക്കേണ്ടത് ആണെന്ന പുരുഷസങ്കല്പത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ആക്രമണങ്ങള്‍ ആണ് ഇന്നിപ്പോള്‍ പലപ്പോഴും വടക്കെഇന്ത്യയില്‍ നിന്ന് കേട്ടുകൊണ്ട് ഇരിക്കുന്നത്... പുരുഷന്‍റെ അടിമയായി നിര്‍ത്തി വീട്ടുക്കാര്യം നോക്കാന്‍ ഏല്‍പ്പിക്കുന്ന ഒരു വര്‍ഗമായി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ് നടന്നു വരുന്നത്..

കുപ്രസിദ്ധമായ ദല്‍ഹി പീഡനവിഷയത്തില്‍ പ്രതിയായ മുകേഷ് സിംഗ് പറഞ്ഞത് സംപ്രേക്ഷണം ചെയാതിരുന്നത് കൊണ്ടൊന്നും പ്രയോജനമില്ല.. അതാണ്‌ ഇന്ത്യ കാണുന്നത്.. ഒരു പക്ഷെ മോഡിക്ക് ഉപയോഗപ്രദമായി സ്റ്റാര്‍ ചാനല്‍ സംപ്രേക്ഷണം നടത്തിയിരുന്ന അമീര്‍ ഖാന്‍ പരിപാടി. വടക്കെ ഇന്ത്യയില്‍ നടന്നിരുന്ന സ്ത്രീഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങള്‍, സ്ത്രീകള്‍ക്ക് നേരേ നടന്ന ആസിഡ് അറ്റാക്ക്‌ എന്നിവ ചൂണ്ടി കാണിച്ചിരുന്നു.. അന്നത് സ്റ്റാര്‍ ചാനല്‍ ഇന്ത്യയില്‍ ഒട്ടുക്കും സംപ്രേക്ഷണം നടത്തുകയും ചെയ്തു.. അന്നൊന്നും ഇല്ലാത്ത വികാരം ഇപ്പോള്‍ ഉണ്ടാവേണ്ടത് അത് ആര്‍ക്കായാലും ശരിയല്ല..

ജാതി രാഷ്ട്രീയസമീപനം... സ്ത്രീകള്‍ക്ക് എതിരെ.....

ജനാതിപത്യസംവിധാനം എന്നൊക്കെ വാതോരാതെ പ്രസംഗിക്കുന്ന വടക്കെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടികള്‍ വസ്തുതകള്‍ക്ക് വ്യക്തത നല്‍ക്കാതെ ആണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌... ഖാപ് പഞ്ചായത്തുകള്‍ ആണിന്നും വടക്കെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഭരിക്കുന്നത്‌.. അവരെ നയിക്കുന്നത് ജാതി മത സങ്കല്പങ്ങളും... അവിടെ അവര്‍ തീരുമാനിക്കും ആരെന്തു ചെയ്യണം എന്ന് പോലും.. അവിടുള്ള വനിതകള്‍ ആരൊക്കെ പഠിക്കണം ആരൊക്കെ പഠിക്കേണ്ട എന്നത് അടക്കം.. ജമീന്ദാര്‍ വ്യവസ്ഥിതി മാറാത്ത എത്രയോ സംസ്ഥാനങ്ങള്‍ ഇന്നും വടക്കെ ഇന്ത്യയില്‍ ഉണ്ട്..

ദളിത്‌ യുവതിക്ക് തുടര്‍പഠനത്തിനു പോകാന്‍ അനുമതിനിഷേധിക്കുകയും അത് ചെവികൊള്ളാതെ ഇരുന്നു തുടര്‍പഠനത്തിനു ശ്രമിച്ചതിനു തീകൊളുത്തി കൊന്ന നരാധമന്‍മാരുടെ വടക്കെ ഇന്ത്യ.. ആരുമില്ല ചോദിക്കാന്‍.. ജാതിവര്‍ഗ രാഷ്ട്രീയം പയറ്റുന്ന പാര്‍ട്ടികാര്‍ അത് കേട്ടിട്ടുണ്ട് എന്ന് പോലും തോന്നുന്നില്ല..

ഇന്നിപോള്‍ ഒടുവില്‍ ഒരു സ്കൂള്‍ മാനേജ്മെന്റ് അധ്യാപകരോടും വിദ്യാര്‍ഥികളോടും ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്നെ മതിയാവൂ എന്ന് പറഞ്ഞിരിക്കുന്നു.. അല്ലേല്‍ അധ്യാപകരുടെ ശമ്പളം തടഞ്ഞു വെയ്ക്കും പോലും.. പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ ഈ മാനേജ്മെന്റ് കാണിച്ചു കൂട്ടുന്നത്‌ ദാസ്യവേലയാണ്.. ബി ജെ പി എന്ന പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ തയ്യാര്‍ ആവാത്തത് നിങ്ങള്ക്ക് സുഖമായി പറയാം ഞങ്ങള്‍ പറഞ്ഞിട്ടില്ല അങ്ങനെയൊന്നും.. അവിടത്തെ മാനേജ്‌മന്റ്‌ പറഞ്ഞതിന് ഞങ്ങള്‍ എന്ത് പിഴച്ചു എന്ന്..

ഇന്നിപോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വികലമായ സാമ്പത്തികനയങ്ങളാണ്.. അതിനു മറപിടിച്ചു വര്‍ഗീയരാഷ്ട്രീയം തുറന്നു വിടാന്‍ ശ്രമിക്കുകയാണ് ബി ജെ പി യും എന്‍ ഡി എ സര്‍ക്കാരും.. ഭൂരിപക്ഷം ഉണ്ടെന്നു കരുതി.. തോന്ന്യസത്തിനു ഇറങ്ങുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്‌.. ഒബാമക്ക് വേണ്ടി ക്യാമറ പിടിപ്പിച്ചപ്പോള്‍, അന്ന് കോടതി ചോദിച്ചതാണ് കേന്ദ്രസര്‍ക്കാരിനോട്.. ഇവിടുള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ക്കില്ലാത്ത വ്യഗ്രത എന്തെ ഒബാമയൊടെന്ന്..

ഇന്നും ആ ക്യാമറ അവിടെ ഉണ്ടോ.. ഉണ്ടെങ്കില്‍ പിന്നെന്തെ ഇങ്ങനെ..

കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാര്‍ നോക്കുകുത്തി മാത്രമാണ്.. വാഗ്ദാനം പൊഴിക്കുന്ന വെറും  നോക്ക്കുത്തി..

No comments: