Pages

Friday, August 31, 2012

ദ്രിശ്യ മാധ്യമ രംഗത്തെ അപചയം. ഓണപരിപടികളിലൂടെ



നിറം കെട്ട ഓണപരിപടികളുമായി ഇറങ്ങി തിരിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒന്നിനൊന്നും ബോര്‍ ആയിരുന്നു എന്ന് പറയതെ വയ്യ. മഴ ആയതിനാല്‍ ക്ഷമകെട്ടു വിഡ്ഢിപെട്ടിക്കു മുന്നില്‍ ഇരുന്ന പാവം കേരളത്തിലെ ജനതയുടെ ദുരവസ്ഥ ഏറെ സങ്കടകരം ആണ്. പുറത്തു ഇറങ്ങാന്‍ കഴിയാതെ മഴ ഓണം വെള്ളത്തില്‍  ആയപോള്‍  ചില സമയം എങ്കിലും ടി വി അടിച്ചു പൊട്ടിക്കാന്‍ തോന്നിയ അവസരം പലര്‍ക്കും ഉണ്ടായി എന്ന് വേണം കരുതാന്‍.  നെഗറ്റീവ് മാര്‍ക്കറ്റിംഗ് എന്ന രസതന്ത്രത്തില്‍ നിന്നും ഒരു മാധ്യമ സ്ഥാപനം  കാഴ്ചയുടെ ഉത്സവം ബോര്‍ ആകാന്‍ പി സി ജോര്‍ജ് അതുപോലെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്നിവരെ ആനയിച്ചു ഇരുത്തി.

അവതാരകരുടെ സംസ്കാരം തകര്‍ത്ത ചില പരിപാടിയും ഇതിനിടയില്‍ ഉണ്ടായി. മലയാളത്തില്‍ ഈ ഇടയ്ക്കു ഉണ്ടായ ചില സംഭവങ്ങളെ ആസ്പദം ആകി ഒരു ബഹുമാന്യന്‍ ആയ നായക നടനെ ഒരു ക്ഷോഭ യൌവനത്തിലേക്ക് കൊണ്ട് പോയി. ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അഭിമുഖത്തിനു ഒരു നടിയെ കൊണ്ട് വേഷം കെട്ടിച്ചു. മലയാളത്തിന്റെ അഭിമുഖ പാരമ്പര്യത്തില്‍ എന്നും മുന്നില്‍ ആയിരുന്ന ഒരു വ്യക്തിയെ കൊണ്ട് തമിഴകതെക്കും ഹിന്ദിയിലേക്കും ചേക്കേറിയ നടിമാരോട് പൈങ്കിളി ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം കൊടുക്കുന്നു.
ഇതിനിടയിലും ചില മാധ്യമ സ്ഥാപനങ്ങള്‍ പുതുമയോടെ ചിലത് അവതരിപിച്ചു എന്നത് പ്രോത്സാഹനം അര്‍ഹിക്കുന്നത് തന്നെ ആണ്. അവയെ മറക്കുനില്ല. ചാനല്‍ പരിപാടികള്‍ നെഗറ്റീവ് മാര്‍ക്കറ്റിംഗ്നു വേണ്ടി ആകരുത് എന്ന് മാത്രം. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തിയെ അപകീര്തിപെടുത്തി ആളെ വിറ്റു കാശ് ആകാന്‍ ആണ് ഇവിടെ മാധ്യമങ്ങള്‍ ശ്രമിച്ചത്. ഒരു രാധയും കൃഷണനും കഴിഞ്ഞു ആ വ്യക്തി എടുത്ത പടം എവിടെ ആണ് എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക് വേണ്ടി വാര്‍ത്ത‍ സൃഷ്ടിക്കുന്ന ഒന്ന് ആയി മാറരുത്.

എമര്‍ജിംഗ് കേരള - സര്‍ക്കാര്‍ പിന്മാറ്റം പി പി പി എന്നാ വഴിയിലൂടെ ........


സെപ്റ്റംബര്‍ 12  മുതല്‍ 14  വരെ നടക്കുന്ന ആഗോള വ്യാവസായിക കൂട്ടായ്മക്ക് എതിരെ ഇപ്പോള്‍ തന്നെ ശക്തം ആയ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കുന്നു. വ്യാവസായിക ലക്ഷ്യത്തോടെ അല്ല ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ആണ് ജനം മനസിലാകുന്നത്. ഇവിടെ ജനത്തിന് വേണ്ടി അല്ല ഈ പരിപാടി ഒന്നും. ഒരു പക്ഷത് പങ്കാളിത പെന്‍ഷന്‍ എന്നാ പരിപാടി നടപ്പില്‍ ആകുക്കയും മറുപക്ഷത് സ്വകാര്യ വിദേശ മൂലധന  നിക്ഷേപം സ്വീകരിച്ചു നമ്മുടെ ഭൂമി അന്യദീനപെടുതാനും ആണ് ഇവിടെ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗം ആയി ആണ് ഭൂപരിഷ്കരണ നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തുന്ന രീതിയില്‍ വയല്‍ തനീര്തട നിയമവും റിസോര്‍ട്ട് മാഫിയക്ക് വേണ്ടി പാട്ട ഭൂമിയുടെ അഞ്ചു ശതമാനം ഉപയോഗിക്കാം എന്ന് നിയമം കൊണ്ട് വരാന്‍ ശ്രമിക്കുന്നതും. ഇവ മുന്നോട്ടു വെയ്ക്കുന്നത് ഭൂമി മറിച്ചു വില്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ആണ്. നെല്ലിയാമ്പതിയില്‍ നാം അത് കണ്ടു വാഗമണ്ണിലും അത് സംഭവിക്കും എന്ന് പറയപെടുന്നു.

അതിന്റെ ഇടയില്‍ ബഹുമാന്യന്‍ ആയ നമ്മുടെ താരം ഒരു കുറിപ്പ് എഴുതിയത് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഈ പരിപാടിയുടെ ഉദേശം നല്ലത് ആയിരിക്കും എന്ന തന്റെ ബോധം അദേഹം ലോകത്തെ അറിയിച്ചു. ഏതു ഒരാള്‍ക്കും  അയാളുടെ അഭിപ്രായം പറയാന്‍ ഉള്ള അവകാശം കേരളത്തില്‍ ഉണ്ട്. പക്ഷെ എമെര്‍ജിംഗ് കേരള എന്ന പരിപാടി മൊത്തം വായിച്ചിട്ട് ആണോ ശ്രി മോഹന്‍ലാല്‍ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് എന്ന് അറിയില്ല. ഇവിടെ നിലനില്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചവ പോലും യു ഡി എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം നഷ്ടത്തിലേക്ക്‌ വീണിരിക്കുന്നു. ഇവ പരിശോധിക്കാന്‍ യാതൊരു നിലപാടും ഇല്ലാതെ ഇരിക്കുന്ന ഒരു വകുപ്പ് ആണ് വ്യവസായ വകുപ്പ്. അവര്‍ ആണ് എമെര്‍ജിംഗ് കേരളയുടെ മേല്‍നോട്ടം വഹിക്കുന്നത്. അപ്പോള്‍ ഇവിടെ സര്‍ക്കാരിന്റെ അല്ല മറിച്ചു ചില സ്വകാര്യ വിദേശ സ്ഥാപനങ്ങളുടെ താത്പര്യം ആണ് സംരക്ഷിക്കാം ഈ പരിപാടി ഉദേശിക്കുന്നത്. 

ഇവിടെ ചര്‍ച്ച നടത്തുന്ന ഹരിത രാഷ്ട്രീയ സുഹൃത്തുക്കള്‍ ഈ പരിപാടി മുഴുവന്‍ വായിച്ചു നോക്കി അഭിപ്രായം പറയണം. പ്രൊജക്റ്റ്‌ ഓരോന്നും വായിച്ചു നോക്കുമ്പോള്‍ കേരളത്തിന്‌ എന്ത് ആണ് ലാഭം എന്ന് പറയാന്‍ സാധിക്കണം. ഇവിടെ ചിലര്‍ വല്ലാത്ത ഒരു നിക്ഷേപക സൌഹൃദം ആകര്‍ഷിക്കാന്‍ പരിശ്രമിക്കുന്നത് കാണാം. അത് എന്തിനു വേണ്ടി എന്ന് കൂടി ഹരിത രാഷ്ട്രീയക്കാര്‍ ചിന്തിക്കണം പ്രതികരിക്കണം. ഇത് ഒരു ഇടതു പക്ഷ അനുഭാവി എന്ന നിലയില്‍ അല്ല ഞാന്‍ കാണുന്നത്. കേരളത്തിന്‌ ഒരു ഇടതു പക്ഷ ചായവു ഉണ്ട് അത് ആണ് ഇത് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വലതു പക്ഷ രാഷ്ട്രീയത്തിന്റെ ഭവിഷ്യത് ആണ് നാം ഇന്ന് കാണുന്ന സാമ്പത്തിക മാന്ദ്യത്തിനു ഉള്‍പടെയുള്ള കാരണം. അതിനു വഴിയൊരുക്കാന്‍ കേരളം  വേദിയാകണോ ?
 

ചര്‍ച്ച നടത്താന്‍ ഇനി സമയം ഏറെ ഇല്ല പക്ഷെ ഒരു കാര്യം കേരളത്തെ  വിറ്റു തുലക്കാന്‍ ആരൊക്കെ കൂട്ട് നിന്നാലും നാളെ അവരുടെ അടുത്ത തലമുറ അവരെ രാജ്യത്തെ വിറ്റു തുലച്ച രാഷ്ട്രീയക്കാര്‍ ആയി മാത്രമെ കാണൂ

Sunday, August 26, 2012

ഓണാശംസകള്‍

ഓണം
പൊന്നിന്‍ ചിങ്ങ മാസത്തിലെ തിരുവോണനാളില്‍ മലയാളികളുടെ സ്വന്തം മഹാബലി കേരള നാടിനെ അനുഗ്രഹിക്കാന്‍ വരുന്ന ദിനം. ആ പൊന്നോണ നാളില്‍ ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു

Thursday, August 23, 2012

EMERGING WHO ?????

തികച്ചും യാത്രിശ്ചികം എന്ന് കരുതാവുന്ന ഒരു ദിനം ആണ് ഓഗസ്റ്റ്‌ 22 . ഒരേ ദിവസം രണ്ടു വ്യക്തികള്‍ ഒരേ വിഷയത്തില്‍ രണ്ടു രീതിയില്‍ പ്രതികരിക്കുന്ന ഒരു ദിനം. ഒരാള്‍ അറിയപെടുന്ന ഒരു നടന്‍ മറ്റൊരാള്‍ കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്. കേരളം കാത്തിരിക്കുന്ന ഒരു പരിപാടിയെ കുറിച്ച് ആണ് ഇവര്‍ രണ്ടു പേരും ഒരേ ദിവസം പ്രസ്താവനകള്‍ രണ്ടു രീതിയില്‍ നടത്തിയത് എന്നത് ശ്രദ്ധേയം ആണ്. ആയതു കൊണ്ട് തന്നെ ഒരാള്‍ക്ക് ഉള്ള മറുപടി ആണ് മറ്റൊരാള്‍ പറഞ്ഞത് എന്ന് കരുതുക വയ്യ. എങ്കിലും രണ്ടു രണ്ടു ദൃവങ്ങളില്‍ ആയി പോയി. ഒന്ന് ലാലേട്ടനും  മറ്റൊരാള്‍ ശ്രി വി എം സുധീരനും. രാഷ്ട്രീയത്തില്‍ ചിലര്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണുന്ന വി എം സുധീരന്‍ ഇത് ഒക്കെ എത്ര തവണയോ കണ്ടിരിക്കുന്നു.

എമര്‍ജിംഗ് കേരള എന്നാ പേരില്‍ പൊതു സമ്പത്ത് സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് പറയുമ്പോള്‍ അതിന്റെ ഉദേശ ശുദ്ധിയെ എതിര്‍ക്കാന്‍ കുഞ്ഞാലികുട്ടിക്കും അത് പോലെ ഉള്ള ലിഗ്കാര്‍ക്കും മാത്രമെ കഴിയൂ. ഇവിടെ ബഹുമാന്യന്‍ ആയ നമ്മുടെ താരം പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട് മുന്‍വിധിയോട് കൂടി കാര്യങ്ങള്‍ കാണരുത് എന്ന്. രാഷ്ട്രത്തിന്റെ സ്വത്തു അന്യാധീനപെടുത്തി സ്വകാര്യ മേഖലക്ക് കോടികള്‍ ലാഭം അനുവദിച്ച വഴി രാജ്യത്തിന്‌ ഉണ്ടായ നഷ്ടം സി എ ജി റിപ്പോര്‍ട്ട്‌ എന്നാ ഒരെണ്ണം ഈ ഇടയ്ക്കും ഇറക്കിയിരുന്നു അതിനെ കുറിച്ച് അറിയുമായിരുന്നു എങ്കില്‍ പറയില്ലായിരുന്നു. രാജ്യത്തിന്‍റെ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക മാന്ദ്യം പറയുന്ന രാഷ്ട്രീയകാര്‍ക്ക് മറുപടി അവര്‍ ഉണ്ടാക്കി വെച്ച നഷ്ടങ്ങള്‍ ആണ്.

സ്വകാര്യ വിദേശ കമ്പനികള്‍ ഇവിടെ ലാഭം കൊയ്യാന്‍ ഉള്ള വിപണി ആയി കേരളം തുറന്നു കൊടുക്കണം എന്ന് പറയാന്‍ തത്കാലം സുധീരനെ പോലെ ഇവിടെ ഉള്ള സാധാരണ ജനം തയ്യാര്‍ അല്ല എന്ന് ആണ് എനിക്ക് തോനുന്നത്. പിന്നെ എന്ത് വികസനം ആണ് കേരളത്തിന്‌ വേണ്ടത്. അത് ആണ് ചര്‍ച്ച ചെയേണ്ടത്. അതിനു ഇത്ര കിടന്നു വലിയ പരിപാടി ഒന്നും കാണിക്കേണ്ട. നമ്മുടെ തന്നെ കുറെ സമ്പത്ത് ഉണ്ട് അത് രാജ്യത്തിന്‌ പുറത്തു നന്നായി വിപണി ഉണ്ടാക്കാന്‍ ആണ് നാം ചെയ്യേണ്ടത് അത് വഴി നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെ വികസിപ്പിക്കാന്‍ ആണ് നാം ശ്രമിക്കേണ്ടത്. ഇവിടെ ഇനി ഒരു നൂതന സാങ്കേതിക വിദ്യ പരിഷ്കരണം വേണ്ട എന്ന് തന്നെ ആണ് എന്റെ നിലപാട് ഇപ്പോള്‍ തന്നെ ഉള്ളവരുടെ ശമ്പളം തന്നെ കുറയ്ക്കാന്‍ ആയി ആവശ്യത്തിനു ഓരോ വര്‍ഷവും എന്‍ജിനീരിംഗ് വിദ്യാര്‍ഥികള്‍ ഇറങ്ങുനുണ്ട്. ഇനിയും കമ്പനി വന്നു കൂടിയാല്‍ ആ രംഗത്തും പോലും ശമ്പളം കുറഞ്ഞു തുടങ്ങും അത് കൊണ്ട് ഇപ്പോള്‍ ഉള്ളത് തന്നെ മതി. പിന്നെ റോഡ്‌ വികസനം, മാലിന്യ നിര്‍മാര്‍ജനം എന്നിവ. അത് വിഷയം അല്ല എന്ന് പറയുന്നില്ല. ആ വിഷയം തീര്‍ക്കാന്‍ എമെര്‍ജിംഗ് കേരള വിളികേണ്ട കാര്യം ഒന്നും ഇല്ല. ഇവിടെ ബി ഓ ടി എന്നാ രീതിയില്‍ റോഡ്‌ വികസനം നടത്തുമ്പോള്‍ ചെയേണ്ട കാര്യങ്ങള്‍ ഒന്ന് നന്നായി കാണാന്‍ കഴിഞ്ഞാല്‍ അതിലെ അഴിമതി എന്ത് ആണ് എന്ന് നമ്മുക്ക് മനസിലാകും. റോഡ്‌ പണിക്കു ചിലവായ കാശിന്റെ പത്തു ഇരട്ടി ലാഭം ഉണ്ടാക്കുന്ന കമ്പനി ആണ്. ബി  ഓ ടി നടത്തുന്ന ആ കമ്പനി.

ഇന്ന് ബി ഓ ടി പണി പാലിയെകര ടോള്‍ പ്ലാസ ചെന്ന് കണ്ടാല്‍ അവര്‍ ഉണ്ടാക്കുന ലാഭം അറിയാന്‍ കഴിയും. അവിടെ ഒരു സമര സമിതി ഉണ്ട് അവരോടു കാര്യം അന്വേഷിച്ചാല്‍ അവര്‍ പറഞ്ഞു തരും ആ കഥ. അങ്ങനെ ജനത്തിന്റെ പണം പിഴിഞ്ഞ് ചില ആള്‍ക്കാര്‍ കൊള്ള ലാഭം എടുക്കേണ്ട. റോഡ്‌ വികസനം എന്നാ പേര് പറഞ്ഞു കൂറ്റന്‍ ഫ്ലാറ്റ് കെട്ടി പോകാന്‍ ശ്രമിക്കുന്ന ചിലര്‍ ഉണ്ട് അതിന്റെ ഭാഗം എന്നാ നിലയില്‍ വേണം ഈ ഇടയ്ക്കു നെല്‍ വയല്‍ നികത്തല്‍ തണ്ണീര്‍ തട സംരക്ഷ നിയമത്തില്‍ വന്ന ചില ഭേദഗതികള്‍. ഭരണ പക്ഷത് നിന്ന് തന്നെ അതിനെ എതിര്‍ത്ത പലരും ഉണ്ട് എന്ന് കാണണം. അത് പോലെ ആണ് കര്‍ഷകരുടെ കയ്യില്‍ ഉള്ള പാട്ട ഭൂമി ആയ എസ്റ്റേറ്റ്‌ 5  ശതമാനം റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തതും. അത് കൊണ്ട് ഇത് ഒക്കെ നടക്കുന്ന കേരളത്തില്‍ ആദ്യം നടപ്പില്‍ ആകേണ്ടത് ഇത് ഒന്നും അല്ല ഗ്രീന്‍ കേരള പ്രൊജക്റ്റ്‌ ആണ്. അത് ആയതു സമ്പൂര്ണ വനവത്കരണ പരിപാടി. നഗരങ്ങള്‍ പോലും കാട് പിടിപ്പിക്കണം. നടപ്പാക്കാന്‍ പറ്റില്ല എന്ന് അറിയാം പക്ഷെ അത് ആണ് ആദ്യം കേരളത്തിന്‌ വേണ്ടത്.

നമുക്ക് വികസനം വേണം അതിനു സ്ഥലം വേണം പക്ഷെ നമ്മുടെ കേരളത്തില്‍ ആവശ്യത്തിനു സ്ഥലം ഇല്ല എന്നാ കാര്യം നമ്മള്‍ മനപൂര്‍വം മറക്കുന്നു അത് നമ്മുടെ ഒരു സ്വഭാവം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ ഒരു പ്രദേശത്ത് മാത്രം ആണ് ജനം അതിവസിക്കുന്നത് അത് കൊണ്ട് തന്നെ അവിടത്തെ ജനസംഖ്യ സാന്ദ്രത കുറവ് ആണ് അവിടെ സ്ഥലം ഉണ്ടാക്കും നാം ഒന്നെങ്കില്‍ നമ്മുടെ കൃഷി സ്ഥലം അതിനു വേണ്ടി ബലികഴിക്കാന്‍ തയ്യാര്‍ ആകേണ്ടി വരും. അല്ലെങ്കില്‍ ഗവണ്മെന്റ് സ്ഥലം പൊന്നും വില കൊടുത്തു സ്ഥലം ഏറ്റു എടുക്കണം. സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞു വിലപില്‍ശാലകള്‍ കേരളത്തില്‍ മൊത്തം ഉണ്ടാക്കും. അതിനു വേണ്ടത് അവബോധം ആണ്. അത് നടപ്പില്‍ ആകാന്‍ ആണ് ശ്രമിക്കേണ്ടത്.

സ്മാര്‍ട്ട്‌ സിറ്റി, മെട്രോ റെയില്‍ അതിവേഗ തീവണ്ടി ഇത് എല്ലാം കൂടി വരുമ്പോള്‍ കേരളം പുരോഗമിച്ചു എന്ന് പറയുന്ന ന്യായങ്ങള്‍ ബാലിശം ആണ്. ഇവിടെ കണക്കു പ്രകാരം എന്പതു ശതമാനത്തോളം ഭാരതത്തില്‍ ദാരിദ്ര്യ രേഖക്ക് കീഴെ ആണ്. അവര്‍ക്ക് മൊബൈല്‍ അല്ല വേണ്ടത്. മൂന്ന് നേരം കഴിക്കാന്‍ ഭക്ഷണവും ജോലിയും ആണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ വികസിച്ചു എന്ന് പറയുമ്പോള്‍ അവിടെ ഉള്ള ജനത്തിന്റെ ദാരിദ്ര്യ അവസ്ഥ നാം മനപൂര്‍വം മറക്കുന്നു കാരണം നാം ജീവിക്കുന്നത് കേരളത്തില്‍ ആണ്. ഇവിടെ എല്ലാവര്ക്കും ഭക്ഷണം ഉണ്ട് താമസിക്കാന്‍ വീട് ഉണ്ട്. പുറത്തേക്കു ഇറങ്ങണം എങ്കില്‍ വാഹനം ഉണ്ട്. പക്ഷെ അത് അവര്‍ക്ക് അതിവേഗതയില്‍ അങ്ങനെ ഓടിക്കാന്‍ കഴിയില്ല. അത് മാത്രം ആണ് ഇവിടെ വിഷയം പിന്നെ സ്ഥലം ഇല്ലാത്തതിനാല്‍ മാലിന്യം കളയാന്‍ അധികം സ്ഥലം ഇല്ല. അത് കൊണ്ട് അതിന്റെ ആ രൂക്ഷ ഗന്ധം. ഇത് ഒക്കെ ആണ് വിഷയം.

എന്ത് കണ്ടിട്ട് ആണ് നാം ബഹുദൂരം പിന്നില്‍ ആണ് എന്ന് പറഞ്ഞത്. ആരോഗ്യ, സാമ്പത്തിക, ജീവിത നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ പൗരന്‍ ബഹുദൂരം പിന്നില്‍ എന്ന് പറയാന്‍ കാണിച്ച ധൈര്യം  അപാരം ആണ്. വിദ്യാഭ്യാസം ആയി ഈ രാജ്യത്തു മുന്നില്‍ നില്‍ക്കുന്നത് കേരളം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ നമുക്ക് കൂടുതല്‍ ആണ് അത് കൊണ്ട് തന്നെ ആണ് ഇന്ന് കുലതൊഴില്‍ ചെയാന്‍ പോലും പലരെയും കിട്ടാത്തതും നാം മറ്റു സംസ്ഥാന തൊഴിലാളികളെ  ആശ്രയിക്കേണ്ടി വരുന്നതും. അവര്ക് ഇത് ആണ് ഗള്‍ഫ്‌. ഇവിടെ വിദ്യാഭ്യാസത്തില്‍ വേണ്ടത് വിപ്ലവകരം ആയ മാറ്റം ആണ്. നമ്മുടെ തൊഴില്‍ അത് ചെയാന്‍ നാം തയ്യാര്‍ ആകണം. അതിനു വേണ്ടി അവരെ പഠിപ്പിക്കുന്ന തൊഴില്‍ ശാലകള്‍ ആകി വേണം കോളേജ് മാറ്റാന്‍. എല്ലാവരും ഡോക്ടര്‍ എഞ്ചിനീയര്‍ എന്നിവര്‍ ആയാല്‍ ഇവിടെ മറ്റു പണി ആര് ചെയും. അത് കൊണ്ട് തന്നെ കര്‍ഷക വൃത്തി ചെയാന്‍ കഴിയാതെ വയല്‍പാടങ്ങള്‍ റബ്ബര്‍ വിളകള്‍ മറ്റു വിളകള്‍ എന്നിവ നശിക്കും. അതിനു മാറ്റം വരണം. അതിനു വേണ്ടി അതില്‍ താത്പര്യം തോനാന്‍ കുട്ടികളില്‍ അത് പഠിപ്പിക്കണം. അവര്‍ കൃഷി ചെയണം. അല്ലാതെ ഈ കേരളം അധിക നാള്‍ ഇങ്ങനെ പോയാല്‍ കേര വൃക്ഷം ഇല്ലാത്ത കേരളം ആയി മാറും

Thursday, August 16, 2012

രാഖിയുടെ രാഷ്ട്രീയം

രക്ഷ ബന്ധന്‍ ദിവസം കേരളാത്തില്‍ ആചരിക്കുന്ന ഒരു പരിപാടി അല്ല. എങ്കിലും അങ്ങനെ ചെയുന്നവരെ കുറ്റപെടുത്താന്‍ ഞാന്‍ ആള്‍ അല്ല. കാരണം ഓരോതരുടെയും വിശ്വാസം ആണ്. ഇവിടെ എന്ത് ആണ് രാഖി എന്നും രക്ഷാബന്ധന്‍ എന്നും അറിയാതെ അത് ആചരിക്കുന്ന പ്രവര്‍ത്തി ആണ് എനിക്ക് ചോദ്യം ചെയാന്‍ ഉള്ളത്..
എന്താണ് രക്ഷാബന്ധന്‍ ? ഇവിടെ കേരളത്തില്‍ ആര്‍ എസ് എസ് എന്നാ സംഘടന നടത്തുന്ന ഒരു ചരട് കേട്ട് എന്നതിനപ്പുറം എന്തേലും ഉണ്ട് എന്ന് തോന്നില്ല. എന്നാല്‍ ഇത് കേട്ടുന്നവനും കെട്ടിയ വ്യക്തിയും തമ്മില്‍ ഒരു ബന്ധം ഉണ്ട്. ആ ബന്ധം ആണ് രക്ഷാബന്ധന്‍ ആപത്തില്‍ സഹായിക്കുന്നവന്‍. വരും കാലത്ത് സംരക്ഷണം നല്‍കാം എന്ന് സഹോദരിയായി രാഖി കെട്ടി തന്ന വ്യക്തിയോട് സഹോദരന്‍ പറയാതെ പറയുന്ന കാര്യം ആണ് രാഖി. ഇത് എത്ര പേര്‍ക്ക്  അറിയാം ?
ഇവിടെ വര്‍ഗീയ വിഷം ഇളക്കി വിടാന്‍ ശ്രമിക്കുന്ന സംഘ പരിവാറിന്റെ ചില നീക്കങ്ങള്‍  മാത്രം ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ന്യൂനപക്ഷ തീവ്രവാദം പോലെ തന്നെ ഭീകരം ആണ് ഭൂരിപക്ഷ തീവ്രവാദവും. അതിന്റെ വക്താക്കള്‍ ആകാന്‍ യുവാക്കളെ ശ്രമിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കണം. വികാരം കത്തിച്ചു വിട്ടു നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തരാം താണ പരിപാടി ആണ് ഇന്ന് ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ പയ്യറ്റുന്നത്.
അതിന്റെ അവസാന ഉദാഹരണം ആണ് 2012 ജനുവരി 1 സിന്ദഗി പോലീസെ സ്റ്റേഷന്‍ പരിധിയില്‍ കര്‍ണാടകത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രീ റാം സേന എന്നാ പേരില്‍ ഉള്ള വര്‍ഗീയ കോമരങ്ങള്‍ പാകിസ്ഥാന്റെ കൊടി തഹസില്‍ദാര്‍ കെട്ടിടത്തില്‍ ഉയര്‍ത്തിയത്‌. നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാക്കി വിഭജിക്കുക എന്നാ ലക്‌ഷ്യം മാത്രം നോക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ രാജ്യത്തു വെച്ച് പുലര്‍ത്താന്‍ പാടുള്ളത് അല്ല. രാജ്യത്തു വിഘടന വാദം ഉയര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം രാജ്യദ്രോഹികളെ നിയമത്തിനു വിട്ടു കൊടുക്കാന്‍ തയ്യാര്‍ ആകണം.
രാഖി എന്നാ മത വിശ്വാസത്തെ ഹിന്ദു മതം മാത്രം ആണ് ഉള്‍കൊള്ളുന്നത് എന്ന് വിശ്വസിക്കാന്‍ അത് അറിയാവുന്നവര്‍ക്ക് സാധികില്ല. സിഖ് മതസ്ഥരും മുസ്ലിം മതസ്ഥരും ആചരിക്കുന്ന ഒരു ചടങ്ങ് ആണ് രാഖി. അതിന്റെ ചരിത്രത്തിലേക്ക് പോക്കുമ്പോള്‍ അത് അറിയാന്‍ കഴിയുന്നത്‌ ആണ്. സാമൂദായിക കലാപം നിലനിന്നിരുന്ന കള്‍കട്ട നഗരത്തിലെ ഹിന്ദു മുസ്ലിം സംഘര്‍ഷം ഒഴിവാക്കാനും രബിന്ദ്രനത് ടാഗോരെ എന്നാ മഹാകവി ഇടപ്പെട്ട് രക്ഷബന്ധന്‍ നടത്തിയതായി ചരിത്രം സൂചിപിക്കുന്നു. അത് കൊണ്ട് രാഖിയിലെ രാഷ്ട്രീയം തിരിച്ചറിയാം കേരള യുവത്വത്തിനു കഴിയണം അത് പോലെ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിച്ചു കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മത മൌലിക തീവ്രവാദികളെ തിരിച്ചറിയാന്‍ യുവാക്കള്‍ ഒന്നിക്കണം 

Tuesday, August 14, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍ - അനിഷ് പി എസ്

സ്വാതന്ത്ര്യം, എന്തിനായി നേടി നീ
ഭാരതാംബെ മുറിച്ചു വില്‍ക്കുവാനോ
അഭിനവ രാഷ്ട്രീയ മുതലാളിമാര്‍
നിന്‍ മണ്ണ് വിറ്റ് കാശു വാങ്ങുമ്പോള്‍
മനുഷ്യന് പച്ച മണ്ണിന്റെ വിലകിട്ടാതെ
തെരുവില്‍ അലയുന്നു കുടിനീരിനു ആയി
എങ്കിലും എന്‍ ഭാരതാംബെ നിനക്ക് എന്റെ പ്രണാമം
ജ്വലിക്കുന്ന ഓര്‍മകളില്‍ ഗാന്ധിജി
വിപ്ലവ സൂര്യന്‍ ഭഗത് സിംഗ്
ഇവര്കും മറ്റു അനേകര്‍ക്കും എന്റെ പ്രണാമം
അവരുടെ രക്തസാക്ഷിത്വം
നമ്മുടെ സ്വാതന്ത്ര്യം
അഭിനവ രാഷ്ട്രീയ വാദികള്‍ക്ക് എതിരായി
വീണ്ടും ഒരു സ്വാതന്ത്ര്യ യുദ്ധ പ്രഖാപനം
സ്വാതന്ത്ര്യ ദിനാശംസകള്‍