Pages

Thursday, August 23, 2012

EMERGING WHO ?????

തികച്ചും യാത്രിശ്ചികം എന്ന് കരുതാവുന്ന ഒരു ദിനം ആണ് ഓഗസ്റ്റ്‌ 22 . ഒരേ ദിവസം രണ്ടു വ്യക്തികള്‍ ഒരേ വിഷയത്തില്‍ രണ്ടു രീതിയില്‍ പ്രതികരിക്കുന്ന ഒരു ദിനം. ഒരാള്‍ അറിയപെടുന്ന ഒരു നടന്‍ മറ്റൊരാള്‍ കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്. കേരളം കാത്തിരിക്കുന്ന ഒരു പരിപാടിയെ കുറിച്ച് ആണ് ഇവര്‍ രണ്ടു പേരും ഒരേ ദിവസം പ്രസ്താവനകള്‍ രണ്ടു രീതിയില്‍ നടത്തിയത് എന്നത് ശ്രദ്ധേയം ആണ്. ആയതു കൊണ്ട് തന്നെ ഒരാള്‍ക്ക് ഉള്ള മറുപടി ആണ് മറ്റൊരാള്‍ പറഞ്ഞത് എന്ന് കരുതുക വയ്യ. എങ്കിലും രണ്ടു രണ്ടു ദൃവങ്ങളില്‍ ആയി പോയി. ഒന്ന് ലാലേട്ടനും  മറ്റൊരാള്‍ ശ്രി വി എം സുധീരനും. രാഷ്ട്രീയത്തില്‍ ചിലര്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണുന്ന വി എം സുധീരന്‍ ഇത് ഒക്കെ എത്ര തവണയോ കണ്ടിരിക്കുന്നു.

എമര്‍ജിംഗ് കേരള എന്നാ പേരില്‍ പൊതു സമ്പത്ത് സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് പറയുമ്പോള്‍ അതിന്റെ ഉദേശ ശുദ്ധിയെ എതിര്‍ക്കാന്‍ കുഞ്ഞാലികുട്ടിക്കും അത് പോലെ ഉള്ള ലിഗ്കാര്‍ക്കും മാത്രമെ കഴിയൂ. ഇവിടെ ബഹുമാന്യന്‍ ആയ നമ്മുടെ താരം പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട് മുന്‍വിധിയോട് കൂടി കാര്യങ്ങള്‍ കാണരുത് എന്ന്. രാഷ്ട്രത്തിന്റെ സ്വത്തു അന്യാധീനപെടുത്തി സ്വകാര്യ മേഖലക്ക് കോടികള്‍ ലാഭം അനുവദിച്ച വഴി രാജ്യത്തിന്‌ ഉണ്ടായ നഷ്ടം സി എ ജി റിപ്പോര്‍ട്ട്‌ എന്നാ ഒരെണ്ണം ഈ ഇടയ്ക്കും ഇറക്കിയിരുന്നു അതിനെ കുറിച്ച് അറിയുമായിരുന്നു എങ്കില്‍ പറയില്ലായിരുന്നു. രാജ്യത്തിന്‍റെ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക മാന്ദ്യം പറയുന്ന രാഷ്ട്രീയകാര്‍ക്ക് മറുപടി അവര്‍ ഉണ്ടാക്കി വെച്ച നഷ്ടങ്ങള്‍ ആണ്.

സ്വകാര്യ വിദേശ കമ്പനികള്‍ ഇവിടെ ലാഭം കൊയ്യാന്‍ ഉള്ള വിപണി ആയി കേരളം തുറന്നു കൊടുക്കണം എന്ന് പറയാന്‍ തത്കാലം സുധീരനെ പോലെ ഇവിടെ ഉള്ള സാധാരണ ജനം തയ്യാര്‍ അല്ല എന്ന് ആണ് എനിക്ക് തോനുന്നത്. പിന്നെ എന്ത് വികസനം ആണ് കേരളത്തിന്‌ വേണ്ടത്. അത് ആണ് ചര്‍ച്ച ചെയേണ്ടത്. അതിനു ഇത്ര കിടന്നു വലിയ പരിപാടി ഒന്നും കാണിക്കേണ്ട. നമ്മുടെ തന്നെ കുറെ സമ്പത്ത് ഉണ്ട് അത് രാജ്യത്തിന്‌ പുറത്തു നന്നായി വിപണി ഉണ്ടാക്കാന്‍ ആണ് നാം ചെയ്യേണ്ടത് അത് വഴി നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെ വികസിപ്പിക്കാന്‍ ആണ് നാം ശ്രമിക്കേണ്ടത്. ഇവിടെ ഇനി ഒരു നൂതന സാങ്കേതിക വിദ്യ പരിഷ്കരണം വേണ്ട എന്ന് തന്നെ ആണ് എന്റെ നിലപാട് ഇപ്പോള്‍ തന്നെ ഉള്ളവരുടെ ശമ്പളം തന്നെ കുറയ്ക്കാന്‍ ആയി ആവശ്യത്തിനു ഓരോ വര്‍ഷവും എന്‍ജിനീരിംഗ് വിദ്യാര്‍ഥികള്‍ ഇറങ്ങുനുണ്ട്. ഇനിയും കമ്പനി വന്നു കൂടിയാല്‍ ആ രംഗത്തും പോലും ശമ്പളം കുറഞ്ഞു തുടങ്ങും അത് കൊണ്ട് ഇപ്പോള്‍ ഉള്ളത് തന്നെ മതി. പിന്നെ റോഡ്‌ വികസനം, മാലിന്യ നിര്‍മാര്‍ജനം എന്നിവ. അത് വിഷയം അല്ല എന്ന് പറയുന്നില്ല. ആ വിഷയം തീര്‍ക്കാന്‍ എമെര്‍ജിംഗ് കേരള വിളികേണ്ട കാര്യം ഒന്നും ഇല്ല. ഇവിടെ ബി ഓ ടി എന്നാ രീതിയില്‍ റോഡ്‌ വികസനം നടത്തുമ്പോള്‍ ചെയേണ്ട കാര്യങ്ങള്‍ ഒന്ന് നന്നായി കാണാന്‍ കഴിഞ്ഞാല്‍ അതിലെ അഴിമതി എന്ത് ആണ് എന്ന് നമ്മുക്ക് മനസിലാകും. റോഡ്‌ പണിക്കു ചിലവായ കാശിന്റെ പത്തു ഇരട്ടി ലാഭം ഉണ്ടാക്കുന്ന കമ്പനി ആണ്. ബി  ഓ ടി നടത്തുന്ന ആ കമ്പനി.

ഇന്ന് ബി ഓ ടി പണി പാലിയെകര ടോള്‍ പ്ലാസ ചെന്ന് കണ്ടാല്‍ അവര്‍ ഉണ്ടാക്കുന ലാഭം അറിയാന്‍ കഴിയും. അവിടെ ഒരു സമര സമിതി ഉണ്ട് അവരോടു കാര്യം അന്വേഷിച്ചാല്‍ അവര്‍ പറഞ്ഞു തരും ആ കഥ. അങ്ങനെ ജനത്തിന്റെ പണം പിഴിഞ്ഞ് ചില ആള്‍ക്കാര്‍ കൊള്ള ലാഭം എടുക്കേണ്ട. റോഡ്‌ വികസനം എന്നാ പേര് പറഞ്ഞു കൂറ്റന്‍ ഫ്ലാറ്റ് കെട്ടി പോകാന്‍ ശ്രമിക്കുന്ന ചിലര്‍ ഉണ്ട് അതിന്റെ ഭാഗം എന്നാ നിലയില്‍ വേണം ഈ ഇടയ്ക്കു നെല്‍ വയല്‍ നികത്തല്‍ തണ്ണീര്‍ തട സംരക്ഷ നിയമത്തില്‍ വന്ന ചില ഭേദഗതികള്‍. ഭരണ പക്ഷത് നിന്ന് തന്നെ അതിനെ എതിര്‍ത്ത പലരും ഉണ്ട് എന്ന് കാണണം. അത് പോലെ ആണ് കര്‍ഷകരുടെ കയ്യില്‍ ഉള്ള പാട്ട ഭൂമി ആയ എസ്റ്റേറ്റ്‌ 5  ശതമാനം റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തതും. അത് കൊണ്ട് ഇത് ഒക്കെ നടക്കുന്ന കേരളത്തില്‍ ആദ്യം നടപ്പില്‍ ആകേണ്ടത് ഇത് ഒന്നും അല്ല ഗ്രീന്‍ കേരള പ്രൊജക്റ്റ്‌ ആണ്. അത് ആയതു സമ്പൂര്ണ വനവത്കരണ പരിപാടി. നഗരങ്ങള്‍ പോലും കാട് പിടിപ്പിക്കണം. നടപ്പാക്കാന്‍ പറ്റില്ല എന്ന് അറിയാം പക്ഷെ അത് ആണ് ആദ്യം കേരളത്തിന്‌ വേണ്ടത്.

നമുക്ക് വികസനം വേണം അതിനു സ്ഥലം വേണം പക്ഷെ നമ്മുടെ കേരളത്തില്‍ ആവശ്യത്തിനു സ്ഥലം ഇല്ല എന്നാ കാര്യം നമ്മള്‍ മനപൂര്‍വം മറക്കുന്നു അത് നമ്മുടെ ഒരു സ്വഭാവം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ ഒരു പ്രദേശത്ത് മാത്രം ആണ് ജനം അതിവസിക്കുന്നത് അത് കൊണ്ട് തന്നെ അവിടത്തെ ജനസംഖ്യ സാന്ദ്രത കുറവ് ആണ് അവിടെ സ്ഥലം ഉണ്ടാക്കും നാം ഒന്നെങ്കില്‍ നമ്മുടെ കൃഷി സ്ഥലം അതിനു വേണ്ടി ബലികഴിക്കാന്‍ തയ്യാര്‍ ആകേണ്ടി വരും. അല്ലെങ്കില്‍ ഗവണ്മെന്റ് സ്ഥലം പൊന്നും വില കൊടുത്തു സ്ഥലം ഏറ്റു എടുക്കണം. സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞു വിലപില്‍ശാലകള്‍ കേരളത്തില്‍ മൊത്തം ഉണ്ടാക്കും. അതിനു വേണ്ടത് അവബോധം ആണ്. അത് നടപ്പില്‍ ആകാന്‍ ആണ് ശ്രമിക്കേണ്ടത്.

സ്മാര്‍ട്ട്‌ സിറ്റി, മെട്രോ റെയില്‍ അതിവേഗ തീവണ്ടി ഇത് എല്ലാം കൂടി വരുമ്പോള്‍ കേരളം പുരോഗമിച്ചു എന്ന് പറയുന്ന ന്യായങ്ങള്‍ ബാലിശം ആണ്. ഇവിടെ കണക്കു പ്രകാരം എന്പതു ശതമാനത്തോളം ഭാരതത്തില്‍ ദാരിദ്ര്യ രേഖക്ക് കീഴെ ആണ്. അവര്‍ക്ക് മൊബൈല്‍ അല്ല വേണ്ടത്. മൂന്ന് നേരം കഴിക്കാന്‍ ഭക്ഷണവും ജോലിയും ആണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ വികസിച്ചു എന്ന് പറയുമ്പോള്‍ അവിടെ ഉള്ള ജനത്തിന്റെ ദാരിദ്ര്യ അവസ്ഥ നാം മനപൂര്‍വം മറക്കുന്നു കാരണം നാം ജീവിക്കുന്നത് കേരളത്തില്‍ ആണ്. ഇവിടെ എല്ലാവര്ക്കും ഭക്ഷണം ഉണ്ട് താമസിക്കാന്‍ വീട് ഉണ്ട്. പുറത്തേക്കു ഇറങ്ങണം എങ്കില്‍ വാഹനം ഉണ്ട്. പക്ഷെ അത് അവര്‍ക്ക് അതിവേഗതയില്‍ അങ്ങനെ ഓടിക്കാന്‍ കഴിയില്ല. അത് മാത്രം ആണ് ഇവിടെ വിഷയം പിന്നെ സ്ഥലം ഇല്ലാത്തതിനാല്‍ മാലിന്യം കളയാന്‍ അധികം സ്ഥലം ഇല്ല. അത് കൊണ്ട് അതിന്റെ ആ രൂക്ഷ ഗന്ധം. ഇത് ഒക്കെ ആണ് വിഷയം.

എന്ത് കണ്ടിട്ട് ആണ് നാം ബഹുദൂരം പിന്നില്‍ ആണ് എന്ന് പറഞ്ഞത്. ആരോഗ്യ, സാമ്പത്തിക, ജീവിത നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ പൗരന്‍ ബഹുദൂരം പിന്നില്‍ എന്ന് പറയാന്‍ കാണിച്ച ധൈര്യം  അപാരം ആണ്. വിദ്യാഭ്യാസം ആയി ഈ രാജ്യത്തു മുന്നില്‍ നില്‍ക്കുന്നത് കേരളം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ നമുക്ക് കൂടുതല്‍ ആണ് അത് കൊണ്ട് തന്നെ ആണ് ഇന്ന് കുലതൊഴില്‍ ചെയാന്‍ പോലും പലരെയും കിട്ടാത്തതും നാം മറ്റു സംസ്ഥാന തൊഴിലാളികളെ  ആശ്രയിക്കേണ്ടി വരുന്നതും. അവര്ക് ഇത് ആണ് ഗള്‍ഫ്‌. ഇവിടെ വിദ്യാഭ്യാസത്തില്‍ വേണ്ടത് വിപ്ലവകരം ആയ മാറ്റം ആണ്. നമ്മുടെ തൊഴില്‍ അത് ചെയാന്‍ നാം തയ്യാര്‍ ആകണം. അതിനു വേണ്ടി അവരെ പഠിപ്പിക്കുന്ന തൊഴില്‍ ശാലകള്‍ ആകി വേണം കോളേജ് മാറ്റാന്‍. എല്ലാവരും ഡോക്ടര്‍ എഞ്ചിനീയര്‍ എന്നിവര്‍ ആയാല്‍ ഇവിടെ മറ്റു പണി ആര് ചെയും. അത് കൊണ്ട് തന്നെ കര്‍ഷക വൃത്തി ചെയാന്‍ കഴിയാതെ വയല്‍പാടങ്ങള്‍ റബ്ബര്‍ വിളകള്‍ മറ്റു വിളകള്‍ എന്നിവ നശിക്കും. അതിനു മാറ്റം വരണം. അതിനു വേണ്ടി അതില്‍ താത്പര്യം തോനാന്‍ കുട്ടികളില്‍ അത് പഠിപ്പിക്കണം. അവര്‍ കൃഷി ചെയണം. അല്ലാതെ ഈ കേരളം അധിക നാള്‍ ഇങ്ങനെ പോയാല്‍ കേര വൃക്ഷം ഇല്ലാത്ത കേരളം ആയി മാറും

No comments: