Pages

Friday, September 14, 2012

ഇത് വളര്‍ച്ചയോ നാടിന്റെ തകര്ച്ചയോ ?

സാമ്പത്തിക ശാസ്ത്രത്തെ ആവശ്യാനുസരണം വളച്ചു ഓടിക്കാനുള്ള കഴിവ് നമ്മുടെ പ്രധാനമന്ത്രിയെയും ആളുടെ ഏറാന്‍മൂളിക്കള്‍ ആയ നവലിബറല്‍ ആശയങ്ങള്‍ പ്രകീര്‍ത്തിച്ചു നടക്കുന്ന ചിലര്‍ക്ക് മാത്രം കഴിയുന്ന ഒരു നടപടി ആണ്. ഏറെ സങ്കടം ഉണ്ടെങ്കിലും വര്‍ധനവ്‌  ആവശ്യം ആണ് എന്ന് പറയാന്‍ ഉള്ള ഉളിപ്പില്ലായ്മ വളരെയേറെ വിചിത്രം ആണ്. നിക്ഷേപം വരാന്‍ വേണ്ടി കാത്തിരിക്കുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ മുന്നില്‍ ഒരു കൊള്ളിവെട്ടം പോലെ ആഞ്ഞടിച്ച ഡിസല്‍ വിലവര്ധനവും പാചക വാതക നിയന്ത്രണവും ജനരോഷം അതിന്റെ പാരമ്യത്തില്‍ എത്തിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. സംസ്ഥാന തലസ്ഥാനത്തെ ലോകസഭയില്‍ പ്രതിനിധികരിക്കുന്ന ഒരു വ്യക്തിയും ഗുജറാത്തിനെ ഏറെ സ്നേഹിക്കുന്ന കണ്ണൂര്‍ കുട്ടിയും അവര്‍ അവരുടെ ഹര്‍ത്താല്‍ പേടി അവസാനിപ്പിക്കാന്‍ കേരളം ഒട്ടാകെ ഇനി ഹര്‍ത്താല്‍ പാടില്ല എന്നാ ദിനം തന്നെ തൊപ്പി വെച്ച താടിക്കാരന്റെ ഏറെ ആശിച്ചുള്ള നടപടി ആണ് ഇന്ന് നിലവില്‍ വന്ന ഈ വര്‍ധനവ്‌. എന്ത് ഉദാത്തം ആണ് നമ്മുടെ ഭരണകര്‍ത്താക്കള്‍. പെട്രോള്‍ കമ്പനി ആവശ്യപെട്ട എല്ലാം അംഗീകരിച്ചിരിക്കുന്നു. തോന്ന്യാസത്തിന്റെ അവസാന പേര് ആണോ ഈ പ്രധാനമന്ത്രി ?? ഈ കൂടിയത് കുറക്കാന്‍ വേണ്ടി അല്ല എന്ന് ഏകദേശം ഉറപ്പു ആണ്. ഓന്റെ ഒരു ബുദ്ധി നോക്കണെ. കഴിഞ്ഞ മൂന്ന് ദിവസം മുന്നെ പ്രഖ്യാപിക്കേണ്ടി ഇരുന്ന ഒന്ന് ആണ് ഈ വര്‍ധനവ്‌. അങ്ങനെ എങ്കില്‍ നമ്മുടെ എമെര്‍ജിംഗ് കേരളം ഒരു കരക്കു അടുത്തെനെ. ധൈര്യം ഉണ്ടാകില്ല ആ പ്രധാനമന്ത്രി സുഗമം ആയി നമ്മുടെ നിരത്തില്‍ കൂടി പരിപാടിക്ക് എത്താന്‍. അതിനി ഏതു പട്ടാളം സുരക്ഷ എര്പെടുതിയാലും. അല്ലേല്‍ അങ്ങനെ ഒരു പരിപാടി നടക്കാന്‍ ഇവിടെ കേരളത്തിലെ ജനം അനുവദികുമോ ?
ഡിസല്‍ വര്‍ധനവ് എന്നത് കേന്ദ്ര സര്‍ക്കാരിനു മാത്രം ചെയാന്‍ കഴിയുന്ന ഒന്ന് ആണ്. വിലകയറ്റം ഒരു വശത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍. മറുവശത്ത് ഒന്ന് കൂടി ഒരു വിലകയറ്റം സൃഷ്ടിക്കാന്‍ ഉതകുന്ന നിലപാട് എടുക്കുന്നു. ഇവിടെ ആരാണ് കഷ്ടപെടുന്നത്. സാധാരണക്കാര്‍ ആയ പൊതു ജനം. അല്ലാതെ രമ്യഹര്‍മ്യങ്ങളില്‍ കഴിയുന്ന രാജ്യ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന കുബെരന്മാര്‍ക്ക് ഈ വര്‍ധനവ്‌ അവരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളത് ആണ് എന്നാ തിരിച്ചറിവ് ഉണ്ട് അത് കൊണ്ട് തന്നെ ആണ് ഇത്രയും ആപല്‍കരം ആയ നിലപാടിനെ അനുകൂലിച്ചു സി ഐ ഐ പോലെ ഉള്ള വ്യാവസായിക കൂട്ടായ്മ ഈ വര്‍ധനവിനെ ന്യായീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ വയനാടന്‍ കാട് കയറിയ ഒരു വ്യക്തിയുടെ പരാമര്‍ശം കേട്ടപ്പോള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്താന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന പോലെ തോന്നിപോയി. വസ്തുനിഷ്ടം ആയി അല്ല മറിച്ചു  രാഷ്ട്രീയ നേതൃത്വം മുതലാളിത്വത്തിന് കീഴില്‍ ചെന്ന് ഒളിച്ചിരിക്കുന്ന നിലപാട് ആണ് ഇന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയത്.  വിവരമില്ലായ്മ വാമുതല്‍ ആകിയ മറ്റൊരു വ്യക്തി അടൂര്‍ മണ്ഡല പ്രതിനിധിക്ക് ഇന്ന് വരെ ഒരു കമ്പനിയുടെ കണക്കു ബാലന്‍സ് ഷീറ്റ് എന്ത് ആണ് എന്ന് അറിയില്ല എന്ന് തോന്നി. എല്ലാ ചിലവും കഴിഞ്ഞുള്ള അറ്റാദായം അദ്ദേഹത്തിന് ചെലവ് കഴിച്ച തുക അല്ല. ബാലന്‍സ് ഷീറ്റില്‍ കാണിച്ച ലാഭത്തിനു പുറമെ മറ്റു ചിലവുകള്‍ ഉണ്ട്. അങ്ങനെ എങ്കില്‍ ആ മാന്യ വ്യക്തിയെ അക്കൗണ്ട്‌ന്സി  ഗവേഷണത്തിന് അയക്കണം.
ഇനി ആണ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു തീവെട്ടികൊള്ള. പാചക വാതക സമ്പ്രദായം ആകെ ഉടച്ചു വാര്‍ക്കുന്നു. അതിന്റെ ഭാഗം ആയി സബ്സിഡി ആദ്യ ഘട്ടം എന്ന നിലയില്‍ കുറക്കുന്നു. അത് കൊണ്ട് ഇനി വര്‍ഷത്തില്‍ ആറു പാചക വാതക കുറ്റികള്‍ മാത്രം ആണ് ഒരു കുടുംബത്തിനു ലഭിക്കുക. ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഈ അടുത്ത് സംഭവിച്ചു. അത് ഇങ്ങനെ, ഒരു കുടുംബത്തില്‍ അച്ഛന്‍ അമ്മ മകന്‍ മരുമകള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു വീട്ടില്‍ ആണ് താമസം എങ്കില്‍ അവിടെ ഒരു പാചകവാതക ലഭ്യത ഉണ്ടാകൂ. അത് ആയതു കുടുംബം എന്ന് ഉള്ള നിര്‍വചനം തന്നെ മാറ്റി മറിക്കുന്ന ഒന്ന് ആയി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നു. കാരണം ഒരു അഡ്രസ്‌ ഉണ്ട് എന്നത് കൊണ്ട് മാത്രം ഒറ്റ കുടുംബം ആകുന്നില്ല. സഹകരണ പ്രസ്ഥാനങ്ങള്‍ രൂപികരിക്കുന്ന വേളയില്‍ കല്യാണം കഴിഞ്ഞ മകന്‍ അവന്റെ ഭാര്യ മറ്റൊരു കുടുംബം ആയി കണക്കു ആകാറുണ്ട്. അവര്‍ ഒരു വീട്ടില്‍ ആണെങ്കില്‍ കൂടി അങ്ങനെ വരുമ്പോള്‍ ആണ് ഇതിന്റെ കഷ്ടത ഈ തീരുമാനത്തിന്റെ തീവ്രത നാം തിരിച്ചു അറിയുക. ഈ ഒരു നിലപാടിന്റെ ശരിയും തെറ്റും നാം ചിന്തിക്കുന്നതിനു മുന്നെ നമുക്ക് ഇന്ന് നിലവില്‍ ഉള്ള മറ്റു ഉപാധികള്‍ പരിശോധിക്കാം. വിറകു അടുപ്പിന്റെ കാലം കഴിഞ്ഞു മണ്ണെണ്ണ വിളക്കോ അടുപ്പോ ഇന്ന് ഇല്ല. റേഷന്‍ കട വഴി മധ്യവര്‍ഗത്തിന് എത്ര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും ? ഇന്ന് അടുപ്പ് എന്ന് പറഞ്ഞാല്‍ പാചകവാതക അടുപ്പ് തന്നെയാണ് പിന്നെ ഉള്ളത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അടുപ്പ് ആണ്. ഇന്ന് ഇപ്പോള്‍ പാചകവാതകം പൊട്ടി തെറിച്ചു ചാകണോ അതോ ഷോക്ക്‌ അടിച്ചു ചാകണോ എന്ന ചോദ്യം ആണ് ഈ സന്ദര്‍ഭത്തില്‍ ഓര്മ വരുന്നത്.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളുടെ ഭാഗം ആയി സംഭവിക്കുന്ന ഇത്തരം തെറ്റായ പ്രവണതകളെ പ്രതിരോധിച്ചു തോല്‍പ്പിക്കേണ്ടത് പൊതു ജനം ഒറ്റകെട്ടായി നിലനിന്ന് കൊണ്ട് വേണം. ഇവിടെ ഇടതു പക്ഷം ഭക്ഷ്യ സുരക്ഷ വിലകയറ്റം എന്നീ വിഷയങ്ങളില്‍ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം കേരളത്തില്‍ ഈ തീരുമാനം പുറത്തു വന്നത് മുതല്‍ പ്രക്ഷോഭ പരിപാടി തുടങ്ങിയിരിക്കുന്നു. സ്തംബനവസ്ഥയില്‍ കേരളം മാറിയാലും വേണ്ടില്ല. പക്ഷെ ഈ തീരുമാനത്തെ പൂര്‍ണമായും തിരുത്തി മാത്രമെ മുന്നോട്ടു പോകാന്‍ പാടുള്ളൂ. വിലവര്ധവിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍ സി എ ജി ഈ പൊതു മേഖല സ്ഥാപനങ്ങള്‍ പരിശോധിക്കണം. അതോടൊപ്പം ഈ സ്ഥാപനങ്ങള്‍ അനാവശ്യ ചിലവുകള്‍ വെട്ടികുറക്കണം. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്‍പ്പനങ്ങള്‍ക്ക് വിലസ്ഥിരത ഫണ്ട്‌ രൂപികരിക്കണം. അതോടൊപ്പം കേന്ദ്രിക്രിത വില എര്പെടുതാന്‍ സ്ഥിര വില കൊണ്ട് വരണം. സ്വകാര്യ കുത്തകള്‍ക്ക്‌ വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ നശിപ്പിക്കരുത്.
പ്രക്ഷോഭം തന്നെയാണ് ഇവിടെ ആവശ്യം. പൊതുജനം ഇതിനു തയ്യാര്‍ ആകണം. നാളെ മധ്യവര്‍ഗത്തിന് ഈ നാട്ടില്‍ ജീവിക്കാന്‍ കോടികള്‍ വേണം എന്ന അവസ്ഥ ഇല്ലാതാകാന്‍ പ്രക്ഷോഭ പരിപാടികളില്‍ പങ്കു എടുത്തു സമരപോരട്ടങ്ങലുടെ പരമ്പരയില്‍ ജനമുന്നേറ്റം ആയി ഒന്നിച്ചു നിന്നാല്‍ നമുക്ക് തിരുത്താം കേന്ദ്ര സര്‍ക്കാരിനെ. ഏതു വിധത്തില്‍ ഉള്ള പ്രക്ഷോഭം ആയാലും മുഴുവന്‍ സമൂഹവും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ സമരങ്ങളോട് സൗമനസ്യം കാണിച്ചു പ്രതിഷേധം പ്രകടിപിച്ചു പ്രതികരിക്കാന്‍ തയ്യാര്‍ ആക്കുക. അഭിവാദ്യങ്ങള്‍ 

No comments: